തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൃത്യമായി വിലയിരുത്തി മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മുൻമന്ത്രി ടിപി രാമകൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മറുപടി.
അതേസമയം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനമായി. തമിഴ്നാട്ടിലെ ജലസേചന മന്ത്രി ദുരൈ മുരുകൻ അണക്കെട്ട് സന്ദർശിക്കുമെന്ന് അറിയിച്ചു.