Advertisment

സിനിമ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാൻ ലൊക്കേഷനിൽ നിന്ന്  പുറത്തിറങ്ങിയത് ഭീകരന്മാരുടെ വേഷത്തില്‍ ; മേക്കപ്പും വേഷവും അഴിക്കാതെ ഒന്നു പുകയ്ക്കാൻ പുറത്തിറങ്ങിയ ''കൊടും ഭീകരരെ'' മുംബൈ പൊലീസ് പൊക്കി

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: സിനിമ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാൻ ലൊക്കേഷനിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു ബൽറാമും അർബ്ബാസും. ഹൃത്വിക് റോഷനും ടൈഗർ ഷെറഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ചെറുവേഷങ്ങൾ ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ഭീകരരുടെ വേഷത്തിലായിരുന്നു ഇരുവരും സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നത്.   മുംബൈ പൊലീസ് രണ്ടാളെയും പൊക്കി.

Advertisment

publive-image

ബൽറാമിനേും അർബാസിനേയും പിടികൂടിയത് ചെറിയ ഓപ്പറേഷനിലൊന്നും ആയിരുന്നില്ല. 'ഭീകരർ' ഇറങ്ങിയിട്ടുണ്ടെന്ന വാർത്ത അറിഞ്ഞയുടൻ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് സ്റ്റേഷനുകളിലെ പൊലീസ് സേനയും തീര സംരക്ഷണ സേനയും സംയുക്തമായി ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഇരുവരേയും പിടികൂടിയത്.

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഇരുവരേയും പൊക്കിക്കഴിഞ്ഞതിന് ശേഷമാണ്, പ്രതികൾ ഭീകരരല്ല, ദിവസക്കൂലിക്ക് അഭിനയിക്കാൻ വന്ന നടന്‍മാരാണെന്ന് പൊലീസിന് മനസിലായത്.

ഹൃത്വിക് റോഷനും ടൈഗർ ഷെറഫും പ്രധാന റോളുകളിലെത്തുന്ന യഷ് രാജ് ഫിലിംസിന്‍റെ സിനിമാ ലൊക്കേഷനിലായിരുന്നും സംഭവം. ഭീകരവേഷത്തിൽ അഭിനയിക്കുകയായിരുന്ന ബൽറാം ഗിന്‍വാലയും അർബാസ് ഖാനും കോംബാറ്റ് വെസ്റ്റുകളും ഡമ്മി വെഡിയുണ്ടകൾ നിറച്ച ജാക്കറ്റുമെല്ലാധം ധരിച്ചിരുന്നു.

ഇരുവരും ഒരു വാനിലാണ് സിഗരറ്റ് വാങ്ങാനെത്തിയത്. ഇതും ബലാകോട് മോഡൽ ഭീകരാക്രമണ ഭീഷണിയെന്ന ആശങ്ക ഉയർത്തി. വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇരുവരേയും പൊലീസ് കണ്ടെത്തി പിടികൂടിയത്.

Advertisment