കോട്ടയം: മുണ്ടക്കയത്ത് വീട് പ്രളയജലത്തില്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദുരന്തത്തിനിരയായ ബസ് ഡ്രൈവർ പ്രദീപ് വീട് മാത്രമല്ല നഷ്ടമായത് ജീവിതകാലം മുഴുവനുള്ള സമ്പാദ്യം കൂടിയാണ്. മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും പ്രദീപിന് നഷ്ടപ്പെട്ടു.
അപകടത്തിൽ കുടുങ്ങിയ ഭാര്യയും മകളെയും രക്ഷിക്കാനെത്തിയ ആരോ പണം കവർന്നു എന്നാണ് പ്രദീപ് പറയുന്നത്. കോട്ടയം മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രദീപ്.
ഇന്നലെയാണ് മണിമലയാറിന്‍റെ തീരത്തെ പ്രദീപിന്‍റെ വീട് മലവെള്ളം കവര്‍ന്ന് എടുത്തത്ത്. വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. വീട് മലവെള്ളം എടുക്കുന്നത് കണ്ട് തലകറങ്ങി വീണ ഭാര്യയുടെ പഴ്സില് നിന്ന് ആരാണ്ടോ പണം കവർന്നു എന്നാണ് പ്രദീപ് പറയുന്നത്. സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ ഇനി ജീവിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യില്‍ ഇല്ലായെന്നും സഹോദരനൊപ്പമാണ് ഇപ്പോള്‍ താമസമെന്നും പ്രദീപ് പറയുന്നു.