Advertisment

പണം മോഷ്ടിച്ചെന്ന ആരോപണം; കര്‍ണാടകയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ 10 വയസുകാരന്‍ മരിച്ചു

New Update

ഹാവേരി : കര്‍ണാടകയില്‍ കടയില്‍ നിന്ന് പണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ക്രൂരമര്‍ദ്ദനത്തിനിരയായ 10 വയസുകാരന്‍ മരിച്ചു. ഹാവേരി ജില്ലയിലെ ഹംഗല്‍ താലൂക്കിലെ ഉപ്പനശി ഗ്രാമത്തില്‍ 16-ാം തീയതിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആറു ദിവസത്തോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ പത്തുവയസുകാരന്‍ 22-ാം തീയതിയാണ് മരിച്ചത്. നാഗയ്യ ഹിരേമതിന്റെ മകന്‍ ഹരീഷയ്യയാണ് മരിച്ചത്.

Advertisment

publive-image

ബാലന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച് അതിക്രൂരമായാണ് കടയുടമയായ ശിവരുദ്രപ്പ എന്നയാളും കുടുംബത്തിലെ അംഗങ്ങളും മര്‍ദ്ദിച്ചത്. കടയില്‍ സാധനം വാങ്ങാന്‍ പോയ ബാലനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായ നിലയില്‍ ഹരീഷയ്യയെ കണ്ടെത്തിയത്.

തന്റെ കടയില്‍ നിന്ന് ബാലന്‍ പണം മോഷ്ടിച്ചെന്നും അതുകൊണ്ടാണ് മര്‍ദ്ദിച്ചതെന്നുമാണ് ശിവരുദ്രപ്പ വീട്ടുകാരോട് പറഞ്ഞത്. മകനെ വിട്ടയ്ക്കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കില്‍ ശിവരുദ്രപ്പ സമ്മതിച്ചില്ല.

ശേഷം മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാലനെ മോചിപ്പിച്ചത്. ഉടന്‍ തന്നെ ഹരീഷയ്യയെ രക്ഷിതാക്കാള്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഇതിനിടെ ക്രൂരമര്‍ദ്ദനത്തിനിരയായെന്ന് ബാലന്‍ പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നു. തന്നെ ശിവരുദ്രപ്പ മര്‍ദ്ദിച്ച് കൊല്ലാനാണ് ശ്രമിച്ചതെന്നാണ് വീഡിയോയില്‍ ബാലന്‍ പറയുന്നത്.

സംഭവത്തില്‍ ശിവരുദ്രപ്പയ്‌ക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

murder case
Advertisment