Advertisment

വീടിന്റെ മുന്നില്‍ തുപ്പുന്നത് ചോദ്യം ചെയ്തു, കൂട്ടിലിട്ടിരുന്ന 11 പ്രാവുകളെ കല്ല് കൊണ്ട് ഇടിച്ചു കൊന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കോവിഡ് പശ്ചാത്തലത്തില്‍ വീടിന്റെ മുന്നില്‍ തുപ്പുന്നത് ചോദ്യം ചെയ്തതിലുളള ദേഷ്യത്തില്‍ അയല്‍വാസി പ്രാവുകളെ കൂട്ടത്തോടെ കൊന്നു. കൂട്ടിലിട്ടിരുന്ന 11 പ്രാവുകളെ കല്ല് കൊണ്ട് ഇടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു.

Advertisment

publive-image

ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. ധര്‍മ്മപാല്‍ സിങ്ങിന്റെ വീട്ടിലെ പ്രാവുകളെയാണ് കൊന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ കയറി കൂട്ടിലിട്ടിരുന്ന പ്രാവുകളെ കല്ല് കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രതി രാഹുല്‍ സിങ് സംഭവത്തിന് ശേഷം ഒളിവിലാണ്.

വീടിന്റെ മുന്നില്‍ തുപ്പുന്നത് രാഹുല്‍ പതിവാണെന്ന് ധര്‍മ്മപാല്‍ സിങ് പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് യുവാവിനെ തുപ്പുന്നതില്‍ നിന്ന് ധര്‍മ്മപാല്‍ സിങ് വിലക്കി. ഇതിലുളള ദേഷ്യമാണ് പ്രാവുകളെ കൂട്ടത്തോടെ കൊല്ലുന്നതില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

murder case
Advertisment