റാഞ്ചി: രാത്രി ക്ഷേത്രത്തിനുള്ളില്‍ മദ്യപിക്കുന്നത് തടയാന്‍ വന്ന പൂജാരിയെ ഒരു സംഘം യുവാക്കള്‍ കുത്തിക്കൈാന്നു. ജാര്‍ഖണ്ഡിലെ ഭംഗരാജാ ബാബാ ക്ഷേത്രത്തിലെ പൂജാരി സുന്ദര്‍ ഭൂയിയ ആണ് കൊലപ്പെട്ടുത്തിയത്. യുവാക്കൾ ക്ഷേത്രത്തിനുള്ളില്‍ വച്ച് മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്ത യുവാക്കളെ പൂജാരി തടഞ്ഞതാണ് കൊലപാതകത്തിന്ന് കാരണം.
കുത്തേറ്റ് അവശനിലയിലായ പൂജാരിയെ കുറ്റിക്കാട്ടില്‍ തള്ളിയ ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് അബോധവസ്ഥയിലായിരുന്ന പൂജാരിയെ കണ്ടത്.
തുടര്‍ന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഉടനെ പൂജാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തും മുൻപ് അദ്ദേഹം മരിച്ചു.