Advertisment

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അനുജനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതി ലോഡ്ജില്‍ മരിച്ചനിലയില്‍

New Update

കൊച്ചി: സഹോദരനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍പോയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല വയലാര്‍ചിറയില്‍ എട്ടുപുരയ്ക്കല്‍ ബാബുവാണു മരിച്ചത്.

Advertisment

publive-image

കഴിഞ്ഞ 23-നാണ് ചേര്‍ത്തലയില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഇയാള്‍ അനുജനെ കുത്തിക്കൊന്നത്. കേസിലെ പ്രതിയായ ഇയാള്‍ പിന്നീട് ഒളിവില്‍പോവുകയായിരുന്നുവെന്നു പോലീസ് പറയുന്നു.

തിങ്കളാഴ്ച വൈകിട്ടോടെ എറണാകുളം കൊളംബോ ജംഗ്ഷനു സമീപത്തെ രാധാ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് മുറിയെടുത്ത ഇയാളെ പിന്നീട് പുറത്തുകാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും.

murder case accused suicide
Advertisment