Advertisment

ആംബറിന്റെ കൊലപാതകം; ഇരുപത്തഞ്ചാം വാര്‍ഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

New Update

ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്) : ജനുവരി 13-ന് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും വീടിനു സമീപം ഒഴിഞ്ഞു കിടന്നിരുന്ന ഗ്രോസറി സ്റ്റോറിനു മുമ്പിലെ പാര്‍ക്കിങ് ലോട്ടില്‍ സൈക്കളില്‍ സഞ്ചരിച്ചിരുന്ന ഒന്‍പതു വയസുള്ള ആംബര്‍ ഹേഗര്‍മാനെ തട്ടികൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. പ്രതിയെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു. കുട്ടിയുടെ മാതാവ് ഡോണ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തി. 1996 ജനുവരി 13 ന് ടെക്‌സസിലെ ആര്‍ലിംഗ്ടണ്‍ സിറ്റിയിലായിരുന്നു സംഭവം.

Advertisment

publive-image

ബ്ലാക്ക് പിക്കപ്പില്‍ എത്തിയ ഒരാള്‍ പാര്‍ക്കിങ് ലോട്ടില്‍ നിന്നും ആംബറിനെ ബലമായി പിടിച്ചു കയറ്റി സ്ഥലം വിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കി. കുട്ടി നിലവിളിക്കുന്നതും തട്ടിയെടുത്ത ആളെ ചവിട്ടുന്നതും കണ്ടതായി ഏക സാക്ഷിയായ ജിമ്മി കെവിന്‍ പറഞ്ഞു. ഉടനെ പോലീസില്‍ അറിയിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

അഞ്ചു ദിവസത്തിനു ശേഷം പാര്‍ക്കിങ്ങ് ലോട്ടിന് ഏകദേശം നാലുമൈല്‍ ദൂരെയുള്ള ക്രീക്കില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. നിരവധി സൂചനകളും ഡിഎന്‍എ ടെസ്റ്റുകളും നടത്തിയിട്ടും യഥാര്‍ഥ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ആംബറിന്റെ തിരോധാനത്തിനു ശേഷം തട്ടികൊണ്ടുപോയ കുട്ടികളെ കണ്ടെത്തുന്നതിന് ലോകത്തെമ്പാടും ആംബര്‍ അലര്‍ട്ട് ആക്ടിവേറ്റ് ചെയ്യുന്നുണ്ട്. നൂറുകണക്കിനു കുട്ടികളെയാണ് ഇതുമൂലം കണ്ടെത്തിയിട്ടുള്ളത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും പോലീസ് അറിയിച്ചു.

murder case
Advertisment