Advertisment

ജഡ്ജിയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ

New Update

ചണ്ഡീസ്ഗഡ്: ഗുരുഗ്രാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് ഹരിയാന കോടതി വധശിക്ഷ വിധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുധീര്‍ പാര്‍മര്‍ ആണ് കൃഷ്ണ കാന്ത് ശര്‍മ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പ്രതിക്ക് വധശിക്ഷ വിധിച്ചത്.

Advertisment

publive-image

2018 ഒക്ടോബര്‍13നായിരുന്നു സംഭവം നടന്നത്.കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യ റിതുവിനെയും മകന്‍ ധ്രുവിനെയുമാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നത്. ഗുരുഗ്രാമിലെ സെക്ടര്‍ 49 ലെ ആര്‍ക്കേഡിയ മാര്‍ക്കറ്റിന് സമീപത്തുവച്ച്‌ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്.

കൊലപാതകം, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

murder case
Advertisment