Advertisment

കാമുകിയുമായി സഹോദരിയുടെ മകന് അവിഹിത ബന്ധം ;മരുമകനെ തലയ്ക്കടിച്ചു കൊന്ന ശേഷം ബാല്‍ക്കണിയില്‍ മറവു ചെയ്തു;അമ്മാവന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: തന്റെ കാമുകിയുമായി സഹോദരിയുടെ മകന്‍ അവിഹിത ബന്ധം പുലര്‍ത്തുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ അവനെ കൊന്നു കുഴിച്ചുമൂടിയ അമ്മാവന്‍ അറസ്റ്റില്‍. മൂന്ന് വര്‍ഷം മുന്‍പ് കാണാതായ ഐടി ഉദ്യോഗസ്ഥന്റെ മരണത്തിന് പിന്നിലുള്ള ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒഡീഷ സ്വദേശിയായ യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടുക്കുന്ന വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്.

Advertisment

publive-image

2016 ലാണ് മരുമകനായ ജയ്പ്രകാശിനെ ബിജയ് കുമാര്‍ മഹാറാണ എന്നയാള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് പ്രതി പിടിയിലായത്. തന്റെ കാമുകി ഡല്‍ഹിയിലേയ്ക്ക് താമസം മാറിയതിന് പിന്നാലെയാണ് 2012ല്‍ കേസിലെ പ്രതിയായ ഒഡിഷ ഗന്‍ജം സ്വദേശി ബിജയ് കുമാര്‍ ഡല്‍ഹിയില്‍ എത്തുന്നത്. കൊല്ലപ്പെട്ട ജയ്പ്രകാശും 2015ല്‍ ഡല്‍ഹിയിലെത്തി ദ്വാരകയില്‍ ബിജയ് കുമാറിനൊപ്പം താമസം തുടങ്ങി. ഇതിനിടെ ബിജയുടെ കാമുകിയുമായി ജയ്പ്രകാശ് ഏറെ അടുത്തിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന ബിജയ് മരുമകനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട ജയ്പ്രകാശ്.

ഫെബ്രുവരി ആറിന് ജയ്പ്രകാശ് ഉറങ്ങുന്ന സമയത്ത് സീലിംഗ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കു അഴിച്ചുവച്ച ഫാനിന്റെ ഭാഗമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. മൃതദേഹം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നേരത്തേ ഒരുക്കിയിരുന്ന മണ്ണില്‍ മറവ് ചെയ്തു.

സംശയം തോന്നാതിരിക്കാന്‍ ഇതിനു മുകളില്‍ ചെടികളും നട്ടു. ഒരാഴ്ചയ്ക്കുശേഷം ജയ്പ്രകാശിനെ കാണാനില്ലെന്നു കാണിച്ച് ബിജയ് തന്നെ പൊലീസില്‍ പരാതിയും നല്‍കി. കുറച്ചു സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയ ജയ്പ്രകാശ് പിന്നീടു തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു പരാതി. രണ്ട് മാസത്തോളം അതേ ഫ്‌ളാറ്റില്‍ താമസിച്ചതിനു ശേഷം ബിജയ് മറ്റൊരിടത്തേക്കു മാറുകയായിരുന്നു.

Advertisment