പാലക്കാട് : പാലക്കാട് പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം . അമ്മയും സഹോദരിയും അമ്പലത്തിൽ പൊങ്കൽ ഉത്സവത്തിനുപോയ തക്കം നോക്കി ബന്ധുവായ കൗമാരക്കാരൻ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് വിളിച്ചു വരുത്തി സമീപത്തെ തെങ്ങിൻ തോപ്പിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.
അമ്മാവന്റെ വീടിന്റെ ടെറസിൽ അദ്ദേഹത്തിന്റെ മക്കൾക്കും സ്വന്തം സഹോദരിക്കുമൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയുടെ മൃതദേഹമാണ് നഗ്നമായ നിലയിൽ സമീപത്തുള്ള കിണറ്റിൽ കണ്ടെത്തിയത് .
പാലക്കാട് മുതലമടയിൽ മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത് . അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധുവായ കൗമാരക്കാരൻ പിടിയിലായി .മുതലമട മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലാണ് സംഭവം.
രാത്രി സ്വന്തം വീടിനു സമീപം അമ്മാവന്റെ വീടിന്റെ ടെറസിൽ അദ്ദേഹത്തിന്റെ മക്കൾക്കും സ്വന്തം സഹോദരിക്കുമൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയുടെ മൃതദേഹം നഗ്നമായ നിലയിൽ സമീപത്തുള്ള കിണറ്റിൽ കണ്ടെത്തിയത് നിരവധി സംശയങ്ങൾക്കു വഴിവച്ചിരുന്നു .
പെൺകുട്ടിയെ കാണാതായ ദിവസം രാത്രി പ്രദേശത്ത് ഉണ്ടായിരുന്നവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും സമീപത്തെ ക്ഷേത്രത്തിൽ പൊങ്കൽ ഉത്സവത്തിന് തമിഴ്നാട്ടിൽ നിന്നു വന്നവരെയും അടുത്ത ബന്ധുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ കൗമാരക്കാരൻ പിടിയിലായത്.
പെൺകുട്ടിയോട് പ്രണയം നടിച്ചിരുന്ന പ്രതി സംഭവദിവസം രാത്രി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ വീടിന് 300 മീറ്റർ അകലെയുള്ള തെങ്ങിൻതോപ്പിലേക്ക് കൊണ്ടു പോയി. തെങ്ങിൽ തോപ്പിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്ത് നിലവിളിച്ച പെൺകുട്ടിയുടെ വായ പൊത്തി. പിടിവലിക്കിടയിൽ സമീപത്തുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
അതിനു ശേഷം ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം ഇയാൾ പെൺകുട്ടിക്കു വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. പൊലീസിന്റെ പഴുതടച്ചുള്ള ചോദ്യം ചെയ്യലിൽ കൗമാരക്കാരൻ കുറ്റം സമ്മതിക്കുകയായിരുന്നു.കുട്ടിയുടെ പിതാവു വർഷങ്ങൾക്കു മുൻപു മരിച്ചതാണ് .
കോയമ്പത്തൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരിമാർ കുട്ടിയെ ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നതിനാൽ പെൺകുട്ടിയെ കാണാതായപ്പോൾ കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ടാകും എന്നാണു കരുതിയത് .
അമ്മ വ്യാഴാഴ്ച കോയമ്പത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു കണ്ടെത്തി. തുടർന്നാണ് വെള്ളിയാഴ്ച കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയത് .
പൊലീസ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല . ബന്ധുകൂടിയായ കൗമാരക്കാരനും തെരച്ചിലിന് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം വീടിനടുത്തുള്ള വലിയ കിണറ്റിൽ കണ്ടെത്തിയത്.
അത്ര അടച്ചുറപ്പില്ലാത്ത ഓലകൊണ്ടുളള വീടാണ് ഇവര്‍ക്കുളളത്. ഊരിലെ മിക്കവര്‍ക്കും വീടുണ്ടെങ്കിലും സ്വന്തമായി സ്ഥലമൊന്നുമില്ലാത്തതിനാല്‍ ബന്ധുക്കളുടെ തണലിലാണ് അമ്മയും രണ്ടു പെണ്‍മക്കളും കഴിഞ്ഞിരുന്നത്.
ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ, കൊല്ലങ്കോട് ഇൻസ്പെക്ടർ കെ.പി. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം .