Advertisment

മാതാപിതാക്കളെയും,സഹോദരിയേയും കൊലപ്പെടുത്തി ; യുവാവ് അറസ്റ്റിൽ

New Update

publive-image

Advertisment

ന്യൂഡൽഹി ; ദക്ഷിണ ഡൽഹിയിൽ മാതാപിതാക്കളെയും,സഹോദരിയേയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നിർമ്മാണ കരാറുകാരനായ മിഥിലേഷ് വർമ്മ (48),ഭാര്യ സിയ (38) മകൾ നേഹ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.

പട്ടം പറത്തൽ മത്സരങ്ങളുമായി ഊരു ചുറ്റുന്നതിനു വീട്ടുകാർ വഴക്കു പറഞ്ഞതിനാണ് കൊല നടത്തിയതെന്നാണ് മിഥിലേഷിന്റെ മകൻ സൂരജ് പൊലീസിനോട് പറഞ്ഞത്.19 കാരനായ സൂരജ് മറ്റൊരു സ്ഥലത്ത് മുറി വാടകയ്ക്കെടുത്ത് ക്ലാസ്സുകൾക്ക് പോകാതെ കൂട്ടുകാർക്കൊപ്പം ഓൺലൈൻ വാർ ഗെയിം പബ്ജി കളിക്കുകയായിരുന്നു പതിവ്. തന്റെ ഈ ജീവിത ശൈലികൾക്ക് മാതാപിതാക്കളും,സഹോദരിയും എതിർപ്പ് പ്രകടിപ്പിച്ചതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് സൂരജ് പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ച്ച പുലർച്ചെയാണ് വസന്ത്കുഞ്ജിലെ കിഷൻ ഗഡിലുള്ള വീടിനുള്ളിൽ മിഥിലേഷിനെയും,ഭാര്യയേയും,മകളെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.സൂരജിന്റെ നിലവിളി കേട്ട് അയൽക്കാരെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.രണ്ട് അജ്ഞാതർ വീടിനുള്ളിൽ കയറി അക്രമിച്ചെന്നാണ് സൂരജ് പറഞ്ഞിരുന്നത്.

സൂരജിനാകട്ടെ കൈയ്യിൽ ഒരു ചെറിയ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നത്.മോഷണ ശ്രമമാണെന്ന് വരുത്തി തീർക്കാൻ മുറികളെല്ലാം സൂരജ് അലങ്കോലപ്പെടുത്തിയിരുന്നു.സംശയം തോന്നിയ പൊലീസ് സൂരജിനെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് സത്യം പുറത്തു വന്നത്.ബുധനാഴ്ച്ച പുലർച്ചെ മൂന്നിനു ഉറങ്ങികിടക്കുകയായിരുന്ന പിതാവിനെ തുടരെ കുത്തി.ശബ്ദം കേട്ടുണർന്ന മാതാവിനെയും,അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സഹോദരിയേയും കൊലപ്പെടുത്തി. തുടർന്ന് കുളിമുറിയിൽ കയറി കൈയ്യും,കാലും,കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കഴുകി.ഈ വിവരങ്ങൾ ഫോറൻസിക് പരിശോധനയിലും തെളിഞ്ഞിരുന്നു.

Advertisment