Advertisment

ബിഹാറിലെ മെമ്മേറിയല്‍ സര്‍ക്കാര്‍ ആശുപത്രി പരിസരം ശ്മശാനത്തിന് തുല്യം : കണ്ടെത്തിയത് നൂറിലധികം അസ്ഥികൂടങ്ങള്‍ ; ഇതില്‍ 15 എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ കത്തിച്ചത് ; അടുത്തിടെ അവകാശികളില്ലാത്ത 15 മൃതദേഹങ്ങള്‍ കത്തിച്ചതായി വെളിപ്പെടുത്തിയത് ആശുപത്രി ജീവനക്കാര്‍

New Update

പട്ന: മസ്തിഷ്‌കവീക്കം ബാധിച്ച് 172 കുട്ടികള്‍ മരിച്ച എസ്‌കെ മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തിയത് നൂറിലധികം അസ്ഥികൂടങ്ങള്‍ . ഇതില്‍ 15 എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ കത്തിച്ചതാണെന്നാണ് ആശുപത്രി ഉദ്യോഗസ്ഥര്‍ പറയുന്നത്. ആശുപത്രി പരിസരം ഒരു ശ്മശാനസ്ഥലത്തിന് തുല്യമാണിപ്പോള്‍. ചില മൃതദേഹങ്ങള്‍ രണ്ട് ദിവസം മുമ്പ് കത്തിച്ചതാണ്.

Advertisment

publive-image

മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച്ച ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു. ഇതിന് മുമ്പായി അവകാശികളാരുമില്ലാത്ത പതിനഞ്ച് മൃതദേഹങ്ങള്‍ കത്തിച്ചതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

ആശുപത്രി പരിസരത്ത് നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ശനിയാഴ്ച സ്ഥിരീകരിച്ചു. വിശദമായ അന്വേഷണം നടത്താന്‍ മുസാഫര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശരിയായി കത്തിക്കാത്ത മനുഷ്യശരീരങ്ങളുടെ അവശിഷ്ടങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment