Advertisment

യു.പി. മുഖ്യമന്ത്രി കാല്‍കഴുകുന്നത് ദുര്‍ഭരണത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ രക്തംകൊണ്ട്; ആ കാല്‍ കഴുകി രക്തംകുടിക്കാന്‍ സംഘപരിവാറുകാരാണ് തീര്‍ത്തും അനുയോജ്യരെന്ന് എംവി ജയരാജന്‍

New Update

തിരുവനന്തപുരം: യോഗി ആദിത്യനാഥിന്റെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

Advertisment

publive-image

”യു.പി. മുഖ്യമന്ത്രി കാല്‍കഴുകുന്നത് ദുര്‍ഭരണത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ രക്തംകൊണ്ട്

സല്‍ഭരണത്തിന് ദേശീയ-അന്തര്‍ദ്ദേശിയ പുരസ്‌കാരങ്ങള്‍ നേടിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ദുര്‍ഭരണത്തിന് ‘ഓസ്‌കാറു’ണ്ടെങ്കില്‍ അതിന് ശുപാര്‍ശ ചെയ്യാന്‍ പരമയോഗ്യനായ യു.പി. മുഖ്യന്റെ കാല്‍കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പിണറായി വിജയന് ഇല്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം കണ്ടു.അതിനര്‍ത്ഥം യു.പി മുഖ്യന്റെ കാല്‍ കഴുകിയ വെള്ളം ചിലര് കുടിക്കാറുണ്ട് എന്നാണ്.

അതുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഓര്‍മയില്‍ കൊണ്ടുവരേണ്ടുന്ന ചില കാര്യങ്ങളുണ്ട്. യു.പി. മുഖ്യമന്ത്രി കാല്‍ കഴുകുന്നത് വെള്ളംകൊണ്ടല്ല, വര്‍ഗീയ കലാപത്തിലും ദുരഭിമാനഹത്യയിലും ഉന്നാവോ ഉള്‍പ്പെടെയുള്ള നിരവധി ബലാത്സംഗകൊലകളിലും ദളിത്വേട്ടയിലും ആള്‍ക്കൂട്ട കൊലപാതകങ്ങളിലും കൊല്ലപ്പെട്ടവരുടെയും ഓക്സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ച കുരുന്നുകളുടെയും ജീവരക്തം കൊണ്ടാണ്. ആ കാല്‍ കഴുകി രക്തംകുടിക്കാന്‍ സംഘപരിവാറുകാരാണ് തീര്‍ത്തും അനുയോജ്യര്‍.

വികസനകാര്യങ്ങളില്‍ യു.പി. ഏറ്റവും പിറകിലാണെന്ന് പ്രധാനമന്ത്രി ചെയര്‍മാനായ നീതി ആയോഗാണ് പറയുന്നത്. സുസ്ഥിരവികസനത്തിലും ഭരണമികവിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും പാലുല്പാദനത്തിലും ഒന്നാംസ്ഥാനം കേരളത്തിന് നല്‍കിയത് കേന്ദ്രസര്‍ക്കാരാണ്. ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം വര്‍ഗീയ കലാപമില്ലാത്ത സംസ്ഥാനം കേരളവും വര്‍ഗീയകലാപത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച സംസ്ഥാനം ബിജെപി ഭരിക്കുന്ന യു.പി.യുമാണ്.

കേരളത്തിലെ സൈബര്‍ഡോമിനാണ് അന്താരാഷ്ട്ര പുരസ്‌കാരം കിട്ടിയത്. അല്ലാതെ യു.പിക്ക് അല്ല. കോവിഡ് കാലത്ത് സൗജന്യ ചികിത്സ നല്‍കിയതും മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതും ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് കൈവരിച്ചതും യു.പി.യല്ല കേരളമാണ്.

അതുകൊണ്ടാണ് ലോകാരോഗ്യസംഘടന, യു.എന്‍. മനുഷ്യാവകാശ സമിതി, 42 വിദേശ മാധ്യമങ്ങള്‍ എന്നിവരുടെ അംഗീകാരം നേടാന്‍ കഴിഞ്ഞത്. യു.പി. ഇക്കാര്യങ്ങളിലെല്ലാം വട്ടപ്പൂജ്യമായിരുന്നു.

ശബരിമല മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി ശബരിമലയില്‍ 21.55 കോടി രൂപ ചെലവില്‍ ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപത്തിന്റെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്തതവണ യു.പി. മുഖ്യമന്ത്രിയെയും കൂട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശബരിമലയില്‍ പോകണം. യു.പി.യില്‍ കിട്ടാത്ത ശുദ്ധജലവും നല്ല ഭക്ഷണവും വാങ്ങിക്കൊടുക്കണം.”

mv jayarajan mv jayarajan speaks
Advertisment