Advertisment

ഭാര്യയ്ക്ക് അമിത വൃത്തി: സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

New Update

മൈസൂര്‍: മൈസൂരുവില്‍ ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വീടിന് പുറത്തുള്ള ഫാമില്‍ ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തിരിച്ച്‌ വീട്ടിലെത്തിയ ശാന്തമൂര്‍ത്തി (40) തൂങ്ങിമരിക്കുകയായിരുന്നു.

Advertisment

publive-image

അമിത വൃത്തി പാലിക്കുന്ന ഭാര്യയുടെ സ്വഭാവത്തില്‍ സഹികെട്ടാണ് ശാന്തമൂര്‍ത്തി ഭാര്യയെ കൊലപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

15 വര്‍ഷം മുമ്ബായിരുന്നു ശാന്തമൂര്‍ത്തിയുടെയും പുട്ടമണിയുടെയും വിവാഹം. ഏഴ് വയസും 12 വയസും പ്രായമുള്ള രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്.

കഴിഞ്ഞ ദിവസം ഫാമില്‍വെച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടയിലാണ് വാളുപയോഗിച്ച്‌ ശാന്തമൂര്‍ത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ ശാന്തമൂര്‍ത്തി മക്കള്‍ വീട്ടിലെത്തും മുമ്ബെ തൂങ്ങിമരിക്കുകയായിരുന്നു.

രണ്ട് കുട്ടികളെയും ഒരു ദിവസം തന്നെ പുട്ടമണി പല തവണ കുളിപ്പിക്കും. ഭര്‍ത്താവ് നല്‍കുന്ന കറന്‍സി നോട്ടുകള്‍ പോലും കഴുകിയ ശേഷമാണ് അവര്‍ ഉപയോഗിക്കുക. വിവിധ ജാതിയിലും മതങ്ങളിലും പെട്ട ആളുകള്‍ തൊട്ടതുകൊണ്ടാണ് പുട്ടമണി നോട്ടുകള്‍ കഴുകി ഉപയോഗിച്ചിരുന്നതെന്നും ബന്ധുവായ രാജശേഖര്‍ പറഞ്ഞു. ഭാര്യയുടെ അസ്വഭാവികമായ ഈ സ്വഭാവത്തെക്കുറിച്ച്‌ ശാന്തമൂര്‍ത്തി നിരവധി തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊരാള്‍ സ്പര്‍ശിച്ചാലോ ശൗചാലയത്തിലോ കാലിത്തൊഴുത്തിലോ പോയാല്‍ പോലും കുളിച്ച ശേഷം മാത്രമേ ഭര്‍ത്താവിനെ പുട്ടമണി വീട്ടില്‍ കയറ്റിയിരുന്നുള്ളുവെന്നും രാജശേഖര്‍ പറയുന്നു.

അമിതമായ വൃത്തി വേണമെന്ന് ശാഠ്യം പിടിച്ച്‌ പുട്ടമണി ഭര്‍ത്താവിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും രാജശേഖര്‍ പറഞ്ഞു.

 

Advertisment