കർണ്ണാടക : തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിപരമായി കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണയ ഗാന്ധിക്കും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
പരിധിവിട്ടാല്‍ ഇരുവരും അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് മോദി മുന്നറിയിപ്പ് നല്‍കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹുബ്ലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ദേഷ്യം പ്രകടിപ്പിച്ചത്.
ഇരുവരുടെയും പേര് പറയുന്നതിന് പകരം കോണ്‍ഗ്രസ് അമ്മയും അവരുടെ മകനും എന്നാണ് മോദി പരാമര്‍ശിച്ചത്. ഹുബ്ലിയില്‍ നിന്നുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരോട് ചോദിക്കുകയാണ് എന്തുകൊണ്ടാണ് നിങ്ങള്‍ അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്.
യെദ്യൂരപ്പയ്‌ക്കെതിരെ ഉയര്‍ന്ന ആഴിമതി ആരോപണങ്ങളില്‍ കോടതി നടപടികള്‍ നേരിട്ട് പുറത്തുവന്നയാളാണെന്നും മോദി വ്യക്തമാക്കി.