Advertisment

മോദിയും അമിത് ഷായും ഓരോരുത്തര്‍ക്കും 50-70 കോടി രൂപ വാഗ്ദാനം ചെയ്ത് ഞങ്ങളുടെ എം.എല്‍.എമാരെ സമീപിച്ചു ; ഒരു ചൗക്കീദാറിന്റെ പക്കല്‍ എങ്ങനെ ഇത്രയും പണം വന്നു?; ആരോപണവുമായി സിദ്ധരാമയ്യ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഓരോരുത്തര്‍ക്കും 50-70 കോടി രൂപ വാഗ്ദാനം ചെയ്ത് തങ്ങളുടെ എം.എല്‍.എമാരെ സമീപിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കോണ്‍ഗ്രസിന്റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിനുശേഷം ബംഗളുരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

‘ 79 എം.എല്‍.എമാരില്‍ 76 പേര്‍ ഹാജരായി. ശേഷിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കി വിശദീകരണം ആവശ്യപ്പെടും. ശേഷം ഞാന്‍ ഹൈക്കമാന്റിനോടു സംസാരിക്കും.’ സിദ്ധരാമയ്യ പറഞ്ഞു.

‘കര്‍ണാടക സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നടപടികളില്‍ മോദിയും അമിത് ഷായും കേന്ദ്രമന്ത്രിമാരും പങ്കാളികളായിട്ടുണ്ട്. അവര്‍ 50-70 കോടി രൂപയുടെ ഓഫറുമായി ഞങ്ങളുടെ എം.എല്‍.എമാരെ സമീപിച്ചു. എന്റെ പക്കല്‍ തെളിവുണ്ട്. ഒരു ചൗക്കീദാറിന്റെ പക്കല്‍ എങ്ങനെ ഇത്രയും പണം വന്നു?’ സിദ്ധരാമയ്യ ചോദിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേഷ് ജാര്‍കിഹോളി, ബി. നാഗേന്ദ്ര, ഉമേഷ് ജാധവ്, മഹേഷ് കുമതഹള്ളി എന്നിവര്‍ വെള്ളിയാഴ്ചത്തെ ലെജിസ്ലേറ്റീവ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നില്ല.

Advertisment