Advertisment

കഴിഞ്ഞ ഡിസംബറില്‍ ഭൂമിയുടെ മുകളില്‍ ഉണ്ടായത്‌ ഉഗ്രസ്‌ഫോടനം; കത്തിയമര്‍ന്ന അവശിഷ്ടം പതിച്ചത് കടലില്‍; ഹിരോഷിമയില്‍ ഇട്ട ബോംബിനേക്കാള്‍ പത്തുമടങ്ങ് വലിയ പൊട്ടിത്തെറി, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കഴിഞ്ഞ ഡിസംബറില്‍ ഭൂമിയുടെ മുകളില്‍ വലിയൊരു പൊട്ടിത്തെറി ഉണ്ടായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാസ . അവശിഷ്ടങ്ങള്‍ റഷ്യന്‍ കടലിടുക്കില്‍ പതിച്ചെന്നുമാണ് നാസയുടെ വെളിപ്പെടുത്തല്‍. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റന്‍ പാറയാണ് പൊട്ടിത്തെറിച്ചത്.

Advertisment

publive-image

ഈ പൊട്ടിത്തെറി ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാള്‍ 10 മടങ്ങ് വലുതായിരുന്നെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് നിഗമനം. കഴിഞ്ഞ ഡിസംബറിലാണ് ഈ വലിയ പൊട്ടിത്തെറി നടന്നത്. ഭാഗ്യവശാല്‍ വലിയ അപകടങ്ങള്‍ ലോകത്തിന് ഉണ്ടായില്ല.

32കിലോ മീറ്റര്‍/സെക്കന്റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തില്‍ കടന്നത്. അന്തരീക്ഷത്തില്‍ എത്തി പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് ഈ പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്നും 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നുവെന്നും പറയുന്നു.

ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ഉണ്ടായിരുന്നു. ഇതിന്റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്.

Advertisment