Advertisment

കര്‍ണ്ണാടക മാണ്ഡ്യ സീറ്റിനായി അന്തരിച്ച അംബരീഷിന്റെ ഭാര്യ നടി സുമലത രംഗത്ത്. സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് കോണ്‍ഗ്രസിനോട് അംബരീഷ് അനുയായികളുടെ ഭീഷണി

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  മുന്‍ എം പിയും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച നടന്‍ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. അംബരീഷിന്റെ മണ്ഡലമായിരുന്ന മാണ്ഡ്യയില്‍ സുമലതയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി അംബരീഷിന്റെ അനുയായികളും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചുകഴിഞ്ഞു.

Advertisment

publive-image

സുമലതയ്ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ തങ്ങള്‍ ബി ജെ പിയിലേക്ക് പോകുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിലവില്‍ ജെ ഡി എസിന്റെ സിറ്റിംഗ് സീറ്റാണിത്. ജെ ഡി എസ് നേതാവ് ശിവരാമ ഗൌഡയാണ് ഇവിടുത്തെ എം പി. അതിനാല്‍ തന്നെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒത്തുതീര്‍പ്പ് പായ്ക്കേജിന് ജെ ഡി എസ് വഴങ്ങുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്.

publive-image

നിലവിലെ സാഹചര്യത്തില്‍ മാണ്ഡ്യയ വിട്ടുകൊടുക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ജെ ഡി എസ്. അതേസമയം, മാണ്ഡ്യ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനും നിര്‍ബന്ധമുണ്ട്.

publive-image

ദേവഗൌഡയും കുമാരസ്വാമിയും മാണ്ഡ്യയില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് പ്രദേശത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. അതിനാല്‍ ജെ ഡി എസില്‍ നിന്നും ഈ സീറ്റ് പിടിച്ചെടുക്കണമെന്ന ആവശ്യം അവര്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.

publive-image

ഇതിനിടെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് സുമലതയും രംഗത്തെത്തി. ദേശീയ രാഷ്ട്രീയത്തില്‍ അംബരീഷ് ഉണ്ടാക്കിയ സ്പേസ് വെറുതെ നശിപ്പിക്കാന്‍ താല്പര്യമില്ലെന്നും ആ വിടവ് നികത്താന്‍ മത്സരത്തിനിറങ്ങാന്‍ തയാറാണെന്നും സുമലത വ്യക്തമാക്കിക്കഴിഞ്ഞു.

publive-image

karnadaka ele sumalatha ele
Advertisment