ശ്രീനഗര്‍: കേന്ദ്രസർക്കാർ കശ്മീരിന്റെ മുഖവും വിധിയും മാറ്റിയെഴുതുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം ജമ്മു കശ്മീരിന്റെ വളർച്ചയ്ക്കും വേണ്ടതെല്ലാം ചെയ്യുമെന്ന് രാജ്നാഥ് പറഞ്ഞു.
ശ്രീനഗറില്‍ സ്പോര്‍ട്സ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായികുന്നു രാജ്നാഥ് സിങ്. കേന്ദ്രസർക്കാരിന് ഏറെ പ്രിയപ്പെട്ടതാണ് ജമ്മു കശ്മീരെന്നു രാജ്നാഥ് സിങ് പറഞ്ഞു. സര്‍ക്കാര്‍ നല്കുന്ന അവസരങ്ങള്‍ യുവാക്കള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കണം. സ്പോര്‍ട്സിലൂടെയും, വിദ്യാഭ്യാസത്തിലൂടേയും കശ്മീരിലെ യുവാക്കള്‍ക്ക് സ്വന്തം വിധി മാറ്റിയെഴുതാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഏകദേശം 3000 കായികതാരങ്ങളും, വിദ്യാര്‍ഥികളുമാണ് ജമ്മു, കശ്മീര്‍, ലഡാക്ക് എന്നീ ഭാഗങ്ങളില്‍ നിന്നും സ്പോര്‍ട്സ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയത്. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തില്‍ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും റമസാൻ മാസത്തിലെ വെടിനിർത്തൽ നീട്ടൽ, വിഘടനവാദി സംഘടന ഹുറിയത്തുമായുള്ള ചർച്ച തുടങ്ങിയ കാര്യങ്ങളും ആഭ്യന്തര മന്ത്രി പരിശോധിക്കും.