Advertisment

ഡല്‍ഹിയിലെ ആഡംബര ബംഗ്ലാവുകളില്‍ ഉണ്ടുംഉറങ്ങിയും പാര്‍ട്ടിയെ നശിപ്പിച്ച വൃദ്ധ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ? പ്രവര്‍ത്തക സമിതി യോഗത്തില്‍ വച്ച് ആന്റണിക്കെതിരെ പ്രതിഷേധം ! രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫംഗത്തെ ഓഫീസില്‍ നിന്നും ഇറക്കി ഓടിച്ചു !

New Update

ഡല്‍ഹി:  നാണംകെട്ട തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന്‍ തോല്‍വിയുടെ വ്യാപാരികളായ കോണ്‍ഗ്രസിലെ വൃദ്ധ നേതൃത്വത്തിനെതിരെ മുതല്‍ എ ഐ സി സിയിലെയും രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെയും പ്രധാന ചുമതലയുള്ള ജീവനക്കാര്‍ വരെയുള്ളവര്‍ക്കെതിരെ ഉയരുന്നത് കടുത്ത പ്രതിഷേധം.

Advertisment

publive-image

നേതാക്കളെ പലരെയു൦ പ്രവര്‍ത്തകര്‍ നേരിട്ട് ചീത്തവിളിക്കുന്നത് വരെ കാര്യങ്ങളെത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വടക്കേന്ത്യയിലെ പ്രാദേശിക നേതാവ് ഓടിച്ചിട്ട് പിടിച്ച് തല്ലാനോങ്ങിയിടത്ത് നിന്ന് കഷ്ടിച്ച് രക്ഷപെട്ടത് മറ്റ്‌ നേതാക്കള്‍ ഇടപെട്ടാണ്. ഈ രീതിയില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പണിയെടുക്കാതെ ബംഗ്ലാവുകളില്‍ അടയിരിക്കുകയും ഭരണം വരുമ്പോള്‍ കാര്യസ്തന്മാരായി മാറുകയും ചെയ്യുന്ന നേതാക്കള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ട്ടിയില്‍ നിന്നും ഉയരുന്നത്.

രാഹുല്‍ ഗാന്ധി തന്നെ ഇത്തരം നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതോടെ അത് പ്രവര്‍ത്തകരും ഏറ്റെടുത്ത മട്ടാണ്. പ്രവര്‍ത്തക സമിതിയില്‍ 80 ശതമാനം വേറെയും ഒഴിവാക്കണമെന്നാണ് പുതിയ ആവശ്യം.

publive-image

ആന്റണിക്കെതിരെ പ്രവര്‍ത്തക സമിതിയില്‍ നിന്നും ഗ്രാമീണ ഭാഷ

കോണ്‍ഗ്രസില്‍ പ്രതിഷേധം നേരിടുന്ന മുതിര്‍ന്ന നേതാക്കളില്‍ പ്രധാനിയാണ്‌ എ കെ ആന്റണി. കഴിഞ്ഞ ദിവസം നടന്ന പ്രവര്‍ത്തക സമിതി യോഗത്തിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചിലര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേള്‍ക്കാത്ത മട്ടില്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ആവശ്യം ഉയര്‍ന്നു. അതോടെ റിപ്പോര്‍ട്ട് താന്‍ പ്രസിഡന്റിന് നേരിട്ട് നല്കിക്കൊള്ളാ൦ എന്ന് ആന്റണി മറുപടി നല്‍കി. ഈ സമയത്താണ് മറുതലയ്ക്കല്‍ നിന്ന് പി സി ജോര്‍ജ്ജ് പ്രകോപിതനാകുന്ന സമയത്ത് പറയാറുള്ള വിധം ഒരു ഗ്രാമീണ ഭാഷാ പ്രയോഗം ഉയര്‍ന്നത്. സഹികെട്ട പ്രതിഷേധമായിരുന്നു അതും.

publive-image

രാഹുലിന്‍റെ സെക്രട്ടറി കെ രാജുവിനെതിരെ കൈയ്യേറ്റ ശ്രമം

രാഹുല്‍ ഗാന്ധിയെ കാണാന്‍ സാധാരണ നേതാക്കളോ പ്രവര്‍ത്തകരോ ശ്രമിച്ചാല്‍ നടക്കില്ലെന്ന പരാതി വ്യാപകമാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് കൈക്കൊള്ളുന്നതെന്ന പരാതികള്‍ ശക്തമാണ്. അത്തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഒഫീസില്‍ പ്രതിഷേധം നേരിടുന്ന പലരില്‍ ഒരാളാണ് ആന്ധ്രാ സ്വദേശിയായ പേഴ്സണല്‍ സ്റ്റാഫ് കെ രാജു.

പാര്‍ട്ടി വന്‍ പരാജയമേറ്റ ശേഷം രാഹുലിന്റെ ഓഫീസില്‍ എത്തിയ ഒരു പ്രാദേശിക നേതാവിന്റെ പ്രതികരണം രാജ്യമാകെയുള്ള പ്രവര്‍ത്തകരുടെ വികാരപ്രകടനം കൂടിയായി മാറി. രാജുവിനെ കണ്ടപാടെ .. ' നീയൊക്കെക്കൂടി ഈ പരുവത്തിലാക്കി' എന്ന് പറഞ്ഞുകൊണ്ട് നേതാവ് അടിക്കാന്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ ഓഫീസില്‍ നിന്ന് പുറത്തേക്ക് ചാടിയ രാജുവിനെ മുറ്റത്ത് കൂടിയും നേതാവ് ഓടിച്ചു.

ഇതിനിടെ ഓടിക്കൂടിയ മറ്റ്‌ നേതാക്കള്‍ ചേര്‍ന്ന്‍ പ്രകോപിതനായ നേതാവിനെ പിന്തിരിപ്പിച്ചത് കൊണ്ട് രാജു കയ്യേറ്റ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു.

എ കെ ആന്റണിയും അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും പി സി ചാക്കോയുമൊക്കെ പുറത്തിറങ്ങി കാണുമ്പോഴും ഇവര്‍ കേള്‍ക്കെ തന്നെ പ്രവര്‍ത്തകര്‍ പ്രതിഷേധ വാക്കുകള്‍ പറഞ്ഞു തുടങ്ങി. പാര്‍ട്ടിക്ക് ഒരു ഗുണവുമില്ലാതെ വമ്പന്‍ ബംഗ്ലാവുകളില്‍ ഉണ്ടുറങ്ങി സുഖജീവിതം നയിക്കുന്ന ഇത്തരം നേതാക്കളാണ് കഴിഞ്ഞ 15 വര്‍ഷമായി ഈ പാര്‍ട്ടിയെ ഇല്ലാതാക്കിയതെന്ന വിമര്‍ശനമാണ് പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത് ?

 

rahul gandhi ele 2019
Advertisment