Advertisment

'നിന്‍റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല'. രണ്ടു മണിക്കൂര്‍ കയ്യുയര്‍ത്തിപ്പിടിച്ച് 7 വയസുകാരി - ഒരു ഡോക്ടറുടെ ഹീനപ്രവൃത്തി

New Update

പിതാവിന്‍റെ ജീവന്‍ രക്ഷിക്കാനായി ഈ കുട്ടി രണ്ടു മണിക്കൂര്‍ നേരം അനങ്ങാതെ ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഒരേ നില്‍പ്പു നിന്നു.

Advertisment

" നിന്‍റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല. കുപ്പി താഴ്ത്തിയാല്‍ ആളു പോക്കാണ്." ഡോകടര്‍ പറഞ്ഞത് 7 വയസ്സുള്ള അവള്‍ അക്ഷരം പ്രതി അനുസരിച്ചു. രണ്ടു മണിക്കൂര്‍ ഒരേ നില്‍പ്പ്. കൈകാലുകള്‍ കഴച്ചിട്ടും അവളുടെ അച്ഛനെ രക്ഷിക്കണമെന്ന ചിന്തമാത്രമായിരുന്നു മനസ്സില്‍...

publive-image

മാഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള 1200 കിടക്ക കളാല്‍ സജ്ജമായ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുദിവസം മുന്പ് നടന്നതാണ് ഈ സംഭവം.

ഇക്കഴിഞ്ഞ 7 /05/18 നു ഓപ്പറേഷന്‍ കഴിഞ്ഞശേഷം എകനാഥ്‌ ഗാവലി യെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്ന കാരണം പറഞ്ഞ് ഡോക്ടര്‍ 7 വയസ്സുകാരിയായ ഗാവുലിയുടെ മകളെ ഈ വിധം പീഡിപ്പിച്ചത് എത്ര ക്രൂരവും ലജ്ജാകരവുമായ പ്രവര്‍ത്തിയാണ്.

മാറാട്ടവാഡ യിലെ 8 ജില്ലകളില്‍ നിന്നുള്ള ആയിരക്ക ണക്കിനു രോഗികള്‍ വരുന്ന ഈ ആശുപത്രിയില്‍ യാതൊരുവിധ അടിസ്ഥാനസൌകര്യങ്ങളും ഇല്ലെന്നാണ് ഗ്ലോബല്‍ മെഡിക്കല്‍ ഫൌണ്ടേഷന്‍ പ്രതിനിധി മസിയുദ്ദീന്‍ സിദ്ദിക്കി പറയുന്നത്.

ഈ ചിത്രം വൈറലായ്തിനെത്തുടര്‍ന്നു ആശുപത്രി അധികൃതര്‍ പതിവുപോലെ വിശദീകരണക്കുറി പ്പിറക്കാന്‍ മറന്നില്ല. ഓപ്പറേഷന്‍ കഴിഞ്ഞു വാര്‍ഡില്‍ വന്നപ്പോള്‍ കുട്ടിയുടെ കയ്യില്‍ ഗ്ലൂക്കോസ് കുപ്പി കൊടുത്തത് ആരോ ചിത്രമെടുത്തു സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു എന്നാണ് അവരുടെ ഭാഷ്യം.

Advertisment