New Update
ഡല്‍ഹി: കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും ആരോപണം. കൊളംബിയൻ മാധ്യമപ്രവർത്തകയാണ് അക്ബർ ഉപദ്രവിച്ചെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ ഇൻറേൺഷിപ്പ് ചെയ്തപ്പോൾ അക്ബർ ഉപദ്രവിച്ചെന്നാണ് വെളിപ്പെടുത്തൽ. അക്ബറിന്‍റെ ഓഫീസിൽ ഇൻറേൺഷിപ്പ് ചെയ്തപ്പോഴായിരുന്നു സംഭവം.
ഒമ്പത് മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ അതിശക്തമായ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. കഴിഞ്ഞ വർഷം വോഗ് മാഗസിനിൽ നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. പിന്നീട് നിരവധി വനിതാ മാധ്യപ്രവർത്തകർ എത്തിയത്.