ഡല്‍ഹി: മോദിയെപ്പോലെ ജനങ്ങള്‍ക്ക് കപട വാഗ്ദാനങ്ങൾ നൽകാനില്ലെന്ന് രാഹുൽ ഗാന്ധി. ഒരു തവണ കപട വാഗ്ദാനം നൽകാം. പറയുന്നത് കള്ളമാണെന്ന് രണ്ടാം വട്ടം ജനം തിരിച്ചറിയും - രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനങ്ങളുമായി ദീർഘകാല ബന്ധത്തിനാണ് ഞാന്‍ ആശിക്കുന്നത്. രാഷ്ട്രീയത്തിൽ നിൽക്കാൻ ഏറ്റവും പ്രധാനം ജന വിശ്വാസമാണ്. 15 അതിസമ്പന്നരെ മാത്രമാണ് മോദിക്ക് വിശ്വാസമെങ്കിൽ കോൺഗ്രസ് കോടിക്കണക്കിന് സാധാരണ ജനങ്ങളെ വിശ്വസിക്കുന്നു.
അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കാർഷിക കടം എഴുതി തള്ളുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങും അഴിമതിക്കാരാണ്. പാവങ്ങളുടെ പണം തട്ടിയെടുത്ത് 15 ഓളം അതിസമ്പന്നർക്ക് നൽകുകയാണ് അവരെന്നും രാഹുല്‍ ആരോപിച്ചു.