Advertisment

2 ലക്ഷം രൂപ കയ്യില്‍വച്ച് ബാക്കിയെല്ലാം മക്കള്‍ക്ക് നല്‍കി. അതുംകൂടി ആവശ്യപ്പെട്ട് സഹോദരിമാരുടെ ഒത്താശയോടെ 22 കാരന്‍ പിതാവിനെ അടിച്ചുകൊന്നു

New Update

തെലങ്കാന:  ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ പിതാവിന് ലഭിച്ച പണം മുഴുവന്‍ കൊടുക്കാത്തതിന്റെ പേരില്‍ 22 കാരനായ മകന്‍ പിതാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. തെലങ്കാനയിലെ രജകൊണ്ട സ്വദേശി കൃഷ്ണയെ ആണ് മകന്‍ കൊലപ്പെടുത്തിയത്.

Advertisment

publive-image

2017 ജൂണില്‍ കൃഷ്ണ ജലവകുപ്പില്‍ നിന്ന് വിരമിച്ചപ്പോള്‍ 6 ലക്ഷം രൂപ ലഭിച്ചിരുന്നു. പിന്നീട് സ്വന്തം പേരിലുള്ള ഭൂമി ഇദ്ദേഹം പത്ത് ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു. പിതാവിന്റെ കൈവശം ഇത്രയും തുകയുണ്ടെന്നറിഞ്ഞ മകന്‍ തരുണ്‍ ഈ പണം തനിക്കും തന്റെ സഹോദരിമാര്‍ക്കുമായി വീതം വച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ രണ്ടു ലക്ഷം ഒഴിച്ച്‌ ബാക്കി തുക മുഴുവനും ഇദ്ദേഹം മൂന്ന് മക്കള്‍ക്കുമായി നല്‍കി. പക്ഷേ കുറച്ചുമാസങ്ങള്‍ക്ക് ശേഷം ബാക്കി തുകയുടെ പങ്കുകൂടി വേണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ പിതാവിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

എന്നാല്‍ കൃഷ്ണ ഈ ആവശ്യം നിരസിച്ചതോടെ തരുണ വടി ഉപയോഗിച്ച് പിതാവിനെ മര്‍ദിക്കാന്‍ തുടങ്ങി. സഹോദരിമാരും പിതാവിനെ മര്‍ദിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. തല്ലുകൊണ്ട് ബോധരഹിതനായ  കൃഷ്ണയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവത്തില്‍ തുടരന്വേഷണം നടത്തിവരികയാണ്. കൃഷ്ണയുടെ മൂന്ന്‍ മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisment