ന്യൂഡല്‍ഹി: ശക്തമായ ഇടിമിന്നലിലും കാറ്റിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 40 പേര്‍ മരിച്ചു. ബീഹാറില്‍ 16, ജാര്‍ഖണ്ഡില്‍ 12, ഉത്തര്‍പ്രദേശില്‍ 14 എന്നിങ്ങനെയാണ് മരണസംഖ്യ.
ജാര്‍ഖണ്ഡില്‍ 28 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ നാലുപേര്‍ക്കും ഇടിമിന്നലേറ്റ് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഉത്തർപ്രദേശിലെ ബാരബൻകി, ഗോരഖ്പുർ, കുഷിനഗർ, അസംഗഡ് എന്നീ ജില്ലകളിൽ ഇടിയും മിന്നലോടും കൂടിയ ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 50 മുതൽ 70 വരെ കിലോമീറ്റർ വേഗതയുള്ള കാറ്റാണ് ബിഹാറിൽ വീശുന്നത്.
അതിനിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.