Advertisment

ദീപികയെ ചോദ്യം ചെയ്യുമ്പോൾ തന്നെയും ഒപ്പമിരിക്കാൻ അനുവദിക്കണമെന്ന് രൺവീർ ആവശ്യപ്പെട്ടോ? എന്‍സിബി പറയുന്നത് ഇങ്ങനെ

author-image
ഫിലിം ഡസ്ക്
Updated On
New Update

മയക്കു മരുന്നു കേസിൽ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാനിരിക്കെ പുറത്തുവരുന്ന വാർത്തകളിൽ വിശദീകരണവുമായി നാർകോട്ടിസ് ബ്യൂറോ. ദീപികയെ ചോദ്യം ചെയ്യുമ്പോൾ തന്നെയും ഒപ്പമിരിക്കാൻ അനുവദിക്കണമെന്ന് രൺവീർ ആവശ്യപ്പെട്ടു എന്നതരത്തിൽ വന്ന റിപ്പോട്ടുകൾ തെറ്റാണെന്ന് എൻസിബി പറഞ്ഞു. രൺവീർ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് വിശദീകരണം.

Advertisment

publive-image

ദീപികയ്ക്ക് സമ്മർദ്ദം താങ്ങാനാവില്ലെന്നും ചോദ്യം ചെയ്യലിൽ തന്നെയും പങ്കെടുപ്പിക്കണമെന്നറിയിച്ച് രൺവീർ അപേക്ഷ സമർപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം വാർത്ത തെറ്റാണെന്നും രൺവീർ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും എൻസിബി വ്യക്തമാക്കി.

2017 ഒക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ചാറ്റ് നടത്തിയത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിൻറെ അഡ്മിൻ ദീപികയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

film news deepika pathukone
Advertisment