ന്യൂഡൽഹി: മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത താവളമായി ബ്രിട്ടൻ മാറിത്തീരരുതെന്ന് ഇന്ത്യ. വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോദി ബ്രിട്ടനിൽ അഭയം പ്രാപിച്ചെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്. യുകെ മന്ത്രി ബറോനസ് വില്യംസിനോട് കേന്ദ്ര സഹമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
വിജയ് മല്യക്കു പിന്നാലെ നീരവ് മോദിയും ബ്രിട്ടനിൽ അഭയം തേടിയതോടെയാണ് ഇക്കാര്യത്തിലെ അതൃപ്തി ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാൽ തന്നെയും ഇന്ത്യ കോടതിയെ ബഹുമാനിക്കുന്നതായും നിയമപരമായ രീതിയിൽ കുറ്റവാളികളെ രാജ്യത്തേക്ക് മടക്കികൊണ്ടുവരാൻ പരിശ്രമിക്കുമെന്നും റിജുജു പറഞ്ഞു. നീരവ് മോദിയേയും മല്യയേയും മടക്കി കൊണ്ടുവരാനുള്ള ഇന്ത്യൻ സർക്കാരിന്റെ പരിശ്രമങ്ങളോട് ബ്രിട്ടൻ പൂർണമായും സഹകരിക്കുമെന്ന് ബറോനസ് വില്യസ് അറിയിച്ചു.