Advertisment

സ്വന്തമായി കല്യാണം നടത്തി യുവതി...ആര്‍ഭാടങ്ങള്‍ ഒന്നുമില്ല...കല്യാണ സാരിക്ക് 750 രൂപ...ഭക്ഷണ ചെലവ് 650 രൂപ...ഒരു ചെറിയ മാലയും ജിമിക്കി കമ്മലും മോതിരവും വളയും പിന്നെ ബാങ്കില്‍ ഉള്ള കുറച്ചു രൂപയും... വൈറലായി നീതു പോള്‍സന്റെ ഫേസ്ബുക്ക് പോസ്റ്റ്

author-image
admin
Updated On
New Update

ഇന്നത്തെ കല്യാണത്തിന് ചിലവ് ലക്ഷങ്ങലാണ്. ആണിനും പെണ്ണിനും ആര്‍ഭാടം വേണം. എന്നിട്ട് ഫോട്ടോകള്‍ ഫേസ്ബുക്കിലിട്ട് കുറെയേറെ ലൈക്കും വാങ്ങണം. അതാണ് ഇന്നത്തെ സംസാകാരം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ട ഒരു സംഭവം വായിക്കാം. തൊടുപുഴ സ്വദേശിനിയായ നീതു പോള്‍സണ്‍ എന്ന യുവതിയുടെ കഥയും അങ്ങിനെയായിരുന്നു. സ്വന്തം വിവാഹം സ്വന്തമായി നടത്തിയ കഥയാണ് നീതുവിന് പറയാനുള്ളത്. കല്യാണ് ദിവസം നീതു ഉടുത്ത സാരിയുടെ വില 750 രൂപയാണ്, ഭക്ഷണച്ചെലവ് 650 രൂപയും. ആഢംബര വിവാഹങ്ങള്‍ക്കിടയില്‍ ഇങ്ങിനെയും ചില വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് നാം അറിയണം, തിരിച്ചറിയണം.

Advertisment

നീതുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

publive-image

കല്യാണത്തിന് പൈസ ഒന്നും

തരില്ല, വേണമെങ്കിൽ

ഒരാളായി കൂടെ നിൽക്കാം

എന്ന് പറഞ്ഞ് ചെറിയച്ഛനും

കൂടെ അമ്മയും പിൻമാറിയപ്പോഴാണ്

സ്വന്തം വിവാഹമെന്നത്

എന്റെ മാത്രം ഉത്തരവാദിത്വമായി മാറിയത്.

എനിക്ക് മുൻപിൽ രണ്ട് ഓപ്ഷൻ

ഉണ്ടായിരുന്നു.

ഒന്നെങ്കിൽ വിവാഹം

ഇതൊന്നുമല്ലാത്ത ലിവിംഗ് ടു ഗെതർ ജീവിതം

ലിവിംഗ് ടു ഗെതറിൽ

വിശ്വാസമില്ലാത്തതുകൊണ്ടും

അമ്പലത്തിലോ മറ്റോ വിവാഹം

നടത്തണം എന്ന ആഗ്രഹമുള്ളതുകൊണ്ടും

ഞാൻ ആദ്യത്തെ ഓപ്ഷൻ തെരെഞ്ഞടുത്തു.

ഒരു ചെറിയ മാലയും

ജിമുക്കി കമ്മലും

മോതിരവും വളയും

പിന്നെ ബാങ്കിൽ ഉള്ള

കുറച്ചു രൂപയും

ആയിരുന്നു എന്റെ ആകെ

സാമ്പാദ്യം, വനിത മാസികയിൽ

വെഡ്ഡിംഗ് പ്ലാനുകൾ എന്നൊരു പംക്തി

ആയിടയ്ക്ക് വന്നു.

ലക്ഷങ്ങളും കോടികളും

പൊടിപൊടിക്കുന്ന കല്യാണങ്ങളെ

കുറിച്ചായിരുന്നു ആ ലേഖനമെങ്കിലും

ആദ്യം വാങ്ങേണ്ടത്

സ്വർണ്ണമാണെന്ന് ഞാൻ മനസിലാക്കി.

ഇതിനിടയിൽ അമ്മയും ചെറിയച്ഛനും

നിശ്ചയം വയ്ക്കാൻ തയാറായി.

15 ആളുകളെ ക്ഷണിച്ചു.

അവർക്ക് അപ്പവും ചിക്കൻ കറിയും കൊടുത്തു.

മുഹൂർത്തം കുറിച്ചു

നിശ്ചയത്തിന് ഇടാൻ

മുണ്ടും നേര്യതും ആണ്

ഞാൻ തെരെഞ്ഞെടുത്തത്

വില കുറവായിരുന്നു

അതിന്റെ പ്രേത്യേകത.

270 രൂപയായിരുന്നു അതിന്റെ വില.

ബാങ്കിൽ ഉള്ള പൈസയിൽ നിന്നും

ഒന്നരപവന്റെ മാലയും ,താലിയും

മോതിരവും വാങ്ങി

ഒപ്പം ടെൻഷനും തുടങ്ങി.

കൈയ്യിൽ വളരെ കുറച്ചു തുക മാത്രമേയുള്ളു.

എല്ലാ പെൺകുട്ടികളേയും പോലെ

വിവാഹത്തെ കുറിച്ച്

ഒരു പാട് സങ്കല്പങ്ങൾ ഉണ്ട്

തല നിറയെ പൂ ചൂടി

ആഭരണങ്ങൾ അണിഞ്ഞ്

പട്ടുസാരിയുടുത്ത്,

നാടും വീടും അറിഞ്ഞുള്ള

ആഘോഷപൂർണ്ണമായ

ഒരു വിവാഹമായിരുന്നു എന്റെ സ്വപ്നങ്ങളിൽ

നിറയെ,

പക്ഷേ എന്റെ വിവാഹ സമയത്തെങ്കിലും

കൂടെയുണ്ടാവും എന്ന് കരുതിയ

അമ്മാവൻമാരുൾപ്പെടെയുള്ളവർ

ബന്ധു ജനങ്ങൾ

മാറി നിന്ന് കളഞ്ഞത്

എനിക്ക് സഹിക്കാൻ പറ്റുന്നതിനും

അപ്പുറമായിരുന്നു.

അമ്മയോടുള്ള പിണക്കമായിരുന്നു

അതിന് കാരണം

അല്ലെങ്കിൽ എന്റെ വിവാഹം

ഒരു ബാധ്യതയായി മാറും

എന്നവർ കരുതിയിരിക്കാം.

കല്യാണ സാരിയെടുക്കാൻ

പോയത് ഞാനും വല്ല്യമ്മച്ചീ യും കൂടെയായിരുന്നു.

കല്യാണ സാരി എന്ന് കേട്ടപ്പോൾ

വില കൂടിയ പട്ടുസാരികളുടെ

ഒരു കൂമ്പാരം എന്റെ മുൻപിൽ,

ഇതിലും വില കുറഞ്ഞത് എന്നും പറഞ്ഞ്,

പറഞ്ഞ്,

അവസാരം അവിടെ നിന്ന സെയിൽസ് ഗേൾ

ഇളം ഓറഞ്ചിൽ ഇത്തിരി കസവും

കല്ലുകളും പതിച്ച സാരി ഉയർത്തി

വല്ലായ്മയോടെ പറഞ്ഞു

"ഇതിന് 750 രൂപ

ഇതിലും കുറഞ്ഞത് ഇവിടെ ഇല്ല ചേച്ചീ

ഞാനാ സാരി തന്നെ

തെരെഞ്ഞടുത്തു

അതിന്റെ ഭംഗിയോ

വിലയോ എനിക്കൊരു പ്രശ്നം

അല്ലായിരുന്നു

കല്യാണത്തിന് ഉടുക്കാൻ ഒരു സാരി.

അത്ര മാത്രം.

തല നിറയെ പൂവച്ച്

സാരിയുടുത്ത്

ഞാനും ഒരു കല്യാണ പെണ്ണായി .

എന്നെ സംബന്ധിച്ചിടത്തോളം

അതെന്റെ സ്വപ്ന സാക്ഷാത്കരമായിരുന്നു

എന്റെ അഭിമാനമൂഹുർത്തമായിരുന്നു.

പ്രൗഡ് ഓഫ് നീതു

എന്ന് അഹങ്കാരത്തോടെ

ആയിരം വട്ടം പറഞ്ഞ നിമിഷമായിരുന്നു.

അമ്പലത്തിൽ വച്ചായിരുന്നു

കല്യാണം

വണ്ടി കാശ് 2500 രൂപയായിരുന്നു.

പന്ത്രണ്ട് പേരാണ്

വിവാഹത്തിൽ പങ്കെടുത്തത്

അതുകൊണ്ട് ഭഷണ ചിലവ് 650 രൂപയിൽ

ഒരുങ്ങി., ചെക്കന്റെ വീട്ടിൽ കയറുമ്പോൾ

നിലവിളക്ക് വേണമല്ലോ

അതു കൊണ്ട് 175 രൂപയുടെ വിളക്കും വാങ്ങി

എല്ലാം കഴിഞ്ഞ് കൈയ്യിൽ മിച്ചമുണ്ടായിരുന്നത്.

അഞ്ഞൂറ് രൂപയും.

ഇന്ന് ബന്ധുക്കളുമായി

അത്ര രസത്തിൽ അല്ല എന്ന് പറയുമ്പോ

ഓടി പോയാണോ കെട്ടിയേ

എന്നും ചോദിച്ച്

കഴുത്തിലെ താലി പിടിച്ചു നോക്കി

ഒർജിനൽ ആണോന്ന്

ചോദിച്ചവരുണ്ട്,

അവരോടൊന്നും മറുപടി പറയാൻ

മെനകെടാറില്ല എന്നതാണ് നേര്

കൂട്ടുകാരുടെ കല്യാണ ഫോട്ടോയൊക്കെ

കാണുമ്പോ

ഒരു ആയിരം രൂപ ഇല്ലാത്തോണ്ട്

ഫോട്ടോ എടുക്കാതെ

പോയ എന്റെ കല്യാണത്തെ

കുറിച്ച് ഞാനോർക്കാറുണ്ട്.

വിഷമം തോന്നുമെങ്കിലും

ഇത്രയൊക്കെ സാധിച്ചല്ലോ

എന്ന സമദാനമാണ് തോന്നാറ്,

മാതാപിതാക്കളുടെ

അഭാവത്തിൽ വളരുന്ന

എല്ലാവരുടെയും കല്യാണങ്ങൾ

ഇങ്ങനെ തന്നെയാണ്

ഇതു പോലെ

നിറ പകിട്ടില്ലാതെ

പക്ഷേ അവർ കാണുന്ന സ്വപ്നങ്ങൾ

കളർഫുൾ ആയിരിക്കും

അതാണ് അവരും മറ്റുള്ളവരും

തമ്മിലുള്ള വ്യത്യാസം..

എന്ന് സ്വന്തം കല്യാണം

സ്വന്തമായി നടത്തിയ

ഒരു യുവതി.

ഒപ്പ്.

NB. ചെക്കൻ താമസിക്കുവാൻ ഒരു വീട് തരപ്പെടുത്തുന്ന തിരക്കിൽ ആയതിനാലും

ചെക്കനും എല്ലാം തനിയേ ചെയ്യേണ്ടി

വന്നതിനാലും താലി,മാല, വിളക്ക്

എന്നിവ എന്റെ ഉത്തരവാദിത്യമായി കണ്ടു.

വാങ്ങി.അതിൽ ഒരു കുറവും ഞാൻ കാണുന്നില്ല ????

ഒമ്പത് കൊല്ലമായിട്ടും

ഇപ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ????

https://www.facebook.com/permalink.php?story_fbid=1157251107766310&id=100004442956605

https://www.facebook.com/permalink.php?story_fbid=1157251107766310&id=100004442956605

Advertisment