Advertisment

മരട് വീണ്ടും വിനോദ സഞ്ചാരികളുടെ കേന്ദ്രമാകുന്നു ; പൊളിച്ചടുക്കിയ ഫ്‌ളാറ്റുകള്‍ സ്പീഡ് ബോട്ടിലും കെട്ടുവള്ളങ്ങളിലും പോയി കാണാം

New Update

കൊച്ചി : മരട് വീണ്ടും ഇത്തരത്തിലുള്ള വിനോദസഞ്ചാരികളുടെ കേന്ദ്രമാവുകയാണ്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോള്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രത്യേക പാക്കേജായി ടൂറിസം മേഖലയില്‍ മരട് സ്ഥാനം പിടിച്ചു. വളന്തകാട് ദ്വീപും കണ്ടല്‍ക്കാടും കക്ക നീറ്റലും കൂടു മത്സ്യകൃഷിക്കുമൊപ്പം, പൊളിഞ്ഞു വീണ ഫ്‌ളാറ്റുകളും കാണാവുന്നതാണു പുതിയ പാക്കേജ്.

Advertisment

publive-image

മറൈന്‍ ഡ്രൈവില്‍ നിന്നുള്ള ക്രൂയിസുകള്‍ കൂടാതെ പ്രദേശിക സര്‍വീസുകളും ഇതിനായി രംഗത്തുണ്ട്. പ്രാദേശിക സര്‍വീസുകള്‍ ഒരു മണിക്കൂര്‍ കായല്‍ സവാരിക്ക് 1000 മുതല്‍ 2500 വരെയാണ് ഈടാക്കുന്നത്. 8 – 12 പേര്‍ക്കു സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടും വഞ്ചി വീടുമുണ്ട്. നെട്ടൂര്‍ ഐഎന്‍ടിയുസി, കുണ്ടന്നൂര്‍ പാലത്തിനു സമീപം എന്നിവിടങ്ങളിലായി 4 പ്രദേശിക സര്‍വീസുകളുണ്ട്.

വടക്കേ ഇന്ത്യയില്‍ നിന്ന് പാക്കേജില്‍ എത്തിയിരുന്ന വിനോദ സഞ്ചാരികളാണ് കൂടുതലും ഈ മാര്‍ഗം പ്രയോജനപ്പെടുത്തിയിരുന്നതെങ്കിലും ഫ്‌ളാറ്റ് പൊളിക്കല്‍ പശ്ചാത്തലത്തില്‍ മലയാളി ടൂറിസ്റ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.

Advertisment