Advertisment

ഓക്‌ലന്‍ഡ് ടി20: ശ്രീലങ്കയ്‌ക്കെതിരെ കിവീസിന് മുന്നേറ്റം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഓക്‌ലന്‍ഡ്: ശ്രീലങ്കയ്‌ക്കെതിരായ ഏക ടി20 മത്സരത്തില്‍ ന്യൂസിലഡ് മികച്ച സ്‌കോറിലേക്ക്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ആതിഥേയര്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കിവീസ് ഒരു ഘട്ടത്തില്‍ 27ന് നാല് എന്ന നിലയില്‍ കൂറ്റന്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു. എന്നാല്‍ സ്‌കോട്ട് കുഗല്യന്‍ (15 പന്തില്‍ 35) ഡഗ് ബ്രേസ്‌വല്‍ (26 പന്തില്‍ 44), റോസ് ടെയ്‌ലര്‍ (37 പന്തില്‍ 33) എന്നിവരുടെ പ്രകടനമാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലങ്കയ്ക്ക് വേണ്ടി കശുന്‍ രജിത മൂന്ന് വിക്കറ്റ് വീഴ്ത്തി.

3.3 ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (1), കോളിന്‍ മണ്‍റോ (16), ടിം സീഫെര്‍ട്ട് (2), ഹെന്റി നിക്കോള്‍സ് (2) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ടീമിലേക്ക് മടങ്ങിയെത്തിയ മിച്ചല്‍ സാന്റ്‌നര്‍ (16 പന്തില്‍ 13) അല്‍പ നേരം പിടിച്ചുനിന്നെങ്കിലും അഞ്ചാം വിക്കറ്റും നഷ്ടമായി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സ്. പിന്നീട് ഒത്തുച്ചേര്‍ന്ന ടെയ്‌ലര്‍ ബ്രേസ്‌വല്‍ കൂട്ടുക്കെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടെയ്‌ലറും ബ്രേസ്‌വല്ലും മടങ്ങിയെങ്കിലും കുഗല്യന്റെ വേഗത്തിലുള്ള ബാറ്റിങ് കിവീസിന്റെ രക്ഷയ്‌ക്കെത്തി. ടിം സൗത്തി (8 പന്തില്‍ 13) കുഗല്യനൊപ്പം പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക രണ്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തിട്ടുണ്ട്. നിരോഷന്‍ ഡിക്‌വെല്ല (16), തിസാര പെരേര (16) എന്നിവരാണ് ക്രീസില്‍. സമരവിക്രമ(0)യാണ് പുറത്തായത്.

Advertisment