Advertisment

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇഡിയുടെ നിര്‍ണായക നീക്കം. പാണക്കാട് മുയീനലി തങ്ങളെ ഇഡി ചോദ്യം ചെയ്തു; മുയീനലി തങ്ങളുടെ മൊഴി പികെ കുഞ്ഞാലിക്കുട്ടിക്ക് നിര്‍ണായകം ! മുയീനലിയെ വീണ്ടും വിളിപ്പിക്കും ! കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ മുഹമ്മദ് സമീറിനെതിരെ മുയീനലി മൊഴി നല്‍കിയെന്ന് സൂചന. മുസ്ലീംലീഗില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പൊട്ടിത്തെറിയുണ്ടാകുമോ ?

New Update

publive-image

Advertisment

കൊച്ചി: ചന്ദ്രിക ദിനപ്രതത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് മുയീനലി തങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് മുയീനലി തങ്ങള്‍ കൊച്ചി ഇ ഡി ഓഫീസിലെത്തിയത്. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചന്ദ്രിക ഡയറക്ട് ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരെ ഇഡി ചോദ്യം ചെയ്തിരുന്നു.

മറ്റൊരു ദിവസം കൂടി ഹാജരാകാന്‍ ഇഡി മുയീനലി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട പണം ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

അതിനിടെ ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുയീനലി ആരോപിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും ചന്ദ്രിക ഫിനാന്‍സ് ഡയരക്ടറും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനുമായ മുഹമ്മദ് സമീര്‍ ആണ് സ്ഥിതി വഷളാക്കിയതെന്നുമായിരുന്നു മുയീനലിയുടെ ആരോപണം.

നേരത്തെ സെപ്റ്റംബര്‍ 17ന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മൊഴിയെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുയീനലി തങ്ങള്‍ ഉദ്യോഗസഥരെ സമീപിച്ചിരുന്നു.

ചോദ്യം ചെയ്യലില്‍ ചന്ദ്രികയിലെ വിശദാംശങ്ങള്‍ മുയീനലി തങ്ങള്‍ ഇഡിക്ക് കൈമാറിയെന്നാണ് സൂചന. നേരത്തെ പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് അസുഖമുണ്ടായത് ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നെന്നു കുഞ്ഞാലിക്കുട്ടിയാണ് ഇതിനു പിന്നിലെന്നും മുയീനലി ആരാേപിച്ചിരുന്നു.

ഇത് വലിയ വിവാദമായതോടെ മുയീനലി തങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയിരുന്നെങ്കിലും ഉന്നതാധികാരസമിതി യോഗം ചേര്‍ന്ന് നടപടി വേണ്ടെന്നു വയ്ക്കുകയായിരുന്നു. മുയീനലിയുടെ മൊഴി കുഞ്ഞാലിക്കുട്ടിക്ക് നിര്‍ണായകമാണ്.

current politics
Advertisment