വണ്ണപ്പുറം :കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയെ തകർത്തതായി കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എ ഐ സി സി സെക്രട്ടറിയുമായ ഷാനിമോൾ ഉസ്മാൻ ആരോപിച്ചു .ഡി സി സി യുടെ നേതൃത്വത്തിലുള്ള കർഷക രക്ഷായാത്രയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷാനിമോൾ .
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലമാണ് ആയിരക്കണക്കിന് കർഷകർ ആല്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നത് .യു പി എ സർക്കാർ 73000 കോടിയുടെ കാർഷിക വായ്‌പ്പാ എഴുതി തള്ളിയാണ് സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയെ പിടിച്ചു നിർത്തിയതെങ്കിൽ ബി ജെ പി സർക്കാർ ഒന്നും തന്നെ ചെയ്തില്ല .
കോൺഗ്രസ് അധികാരത്തിൽ വന്ന രാജസ്ഥാൻ ,മധ്യപ്രദേശ് ,ഛത്തീസ്ഘട് ,സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥനപ്രകാരം കർഷകരുടെ കടങ്ങൾ എഴുതി തള്ളി .
മോദി സർക്കാരും ഇതിനു തയ്യാറാവണം .സംസ്ഥാനത്തു പിണറായി സർക്കാരും തയ്യാറാവണം .പ്രളയ ദുരന്തത്തിൽ നഷ്ടം സംഭവിച്ച ദുരിത ബാധിതർക്ക് കേന്ദ്ര തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിനു മുൻപ് സഹായധനം വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു .
മണ്ഡലം പ്രസിഡന്റ് സജി കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു .ജാഥ ക്യാപ്റ്റൻ ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിനു സ്വീകരണം നൽകി .ജോസഫ് വാഴക്കൻ ,ഇ എം ആഗസ്തി,റോയി കെ പൗലോസ് ,സി പി മാത്യു ,അഡ്വ .എസ്.അശോകൻ ,പ്രൊഫ .എം ജെ ജേക്കബ് ,ഇന്ദു സുധാകരൻ ,എ എം ദേവസ്യ ,കെ പി വര്ഗീസ് ,പി എസ് സിദ്ധാർത്ഥൻ ,മുള്ളരിങ്ങാട് മണ്ഡലം പ്രസിഡന്റ് ജിജോ ജോസഫ് ,പി എസ് സിദ്ധാർത്ഥൻ തുടങ്ങിയവർ പ്രസംഗിച്ചു .