Advertisment

ജിദ്ദാ തിരുവിതാംകൂർ അസോസിയേഷൻ ലോഗോ പ്രകാശനവും ഓണാഘോഷവും സംഘടിപ്പിച്ചു

New Update

publive-image

Advertisment

ജിദ്ദ: കന്യാകുമാരി മുതൽ എറണാകുളം വരെയുള്ള എട്ടു ജില്ലകളിൽ നിന്നുള്ള പ്രവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ ജിദ്ദാ തിരുവിതാംകൂർ അസ്സോസിയേഷൻ ലോഗോ പ്രകാശനവും ഓണാഘോഷവും സംഘടിപ്പിച്ചു.

നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ധൂർത്തുകൾ ഒഴിവാക്കിയുള്ള ലളിത ജീവിതവും, സമ്പാദ്യ ശീലത്തിന്റേയും നിഷ്കർ പ്രവാസികൾ ജീവതത്തിൽ അനുധാവനം ചെയ്യണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു. 'തിരുവിതാംകൂറിന്റെ ജനപക്ഷ ചരിത്രാന്വേഷണം നസീർ വാവാക്കുഞ്ഞും സംഘടനയുടെ ലക്ഷ്യവും വീക്ഷണവും ശിഹാബ് താമരക്കുളവും അവതരിപ്പിച്ചു. സംഘടനാ പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു.

എ.ഡി പത്താം നൂറ്റാണ്ടുവരെ പ്രാചീന 'തമിഴകത്തിന്റെ ഭാഗമായിരുന്ന പ്രദേശം 'ശ്രീവാഴുംകോട്' അഥവാ സമൃദ്ധിയുടെ നാട് എന്ന പേരിലാണ് സ്ഥലനാമത്തെ പറ്റിയുള്ള കേട്ടറിവ് . ആ പദം പിന്നീട് തിരുവാങ്കോടായും കാലക്രമേണ തിരുവിതാംകൂറായെന്നും നിഗമനങ്ങളുണ്ട്. ആദ്യകാലങ്ങളിൽ ഈ പ്രദേശത്തെ മനുഷ്യസമൂഹം ജാതികളായോ, സമുദായങ്ങളായോ വേർതിരിക്കപ്പെട്ടിരുന്നില്ല. തൊഴിലിന്റെ വിഭജനങ്ങളുണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക ഘടനയാണ് അക്കാലത്ത് നിലനിന്നിരുന്നത്. ഉച്ച നീചത്വങ്ങളോ, ദുസ്സഹമായ ജാതി വ്യത്യാസങ്ങളോ തൊടീലും തീണ്ടലും പോലുള്ള ദുരാചാരങ്ങളോ പ്രാചീന തമിഴകത്തിന്റെ ഭാഗമായ മലയാള പ്രദേശങ്ങളിൽ നിലനിന്നിരുന്നില്ല.

publive-image

അത്തരത്തിലുള്ള നന്മ നിറഞ്ഞ അവസ്ഥയുള്ള പൂർവ്വിക സംസ്കൃതിയും കേരളീയ സമൂഹത്തിൽ ഉത്പതിഷ്ണുതയും സോഷ്യലിസ്റ്റിക് ചിന്താഗതിയും ഉരുത്തിരിയാൻ ഇടയാക്കിയ വിത്തുകളാണ്. ഭാഷ, സാഹിത്യം, വിദ്യാഭ്യാസം നീതിന്യായം, പൊതുഗതാഗതം, വ്യവസായം എന്നീ രംഗത്ത് ഇന്നു കാണുന്ന തരത്തിലുള്ള പുരോഗതിക്കു നിദാനമായ ഭരണ നടപടികൾ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ സാമൂഹ്യ പുരോഗതിയിലധിഷ്ഠിതമായ കേരളമാതൃക സൃഷ്ടിക്കുവാൻ ആശയങ്ങളും പരിവർത്തനങ്ങളും ഇച്ഛാശക്തിയും നൽകി. ഇത്തരത്തിലുള്ള അറിയേണ്ട ചരിത്ര സാംസ്കാരിക സംസ്കൃതികളെ നാളെ കളിലേക്ക് സംക്രമിപ്പിക്കുവാനും അവശ്യ ഘട്ടങ്ങളിൽ കാരുണ്യം നിറഞ്ഞ കൈത്താങ്ങാകുവാനുമുള്ള ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞ തലമുറയുടെ ദീർഘവീക്ഷണവും സമത്വമെന്ന ആശയം നടപ്പിലാക്കാനുള്ള യത്നങ്ങളുമാണ് ഇന്നത്തെ തലമുറയും സംസ്ഥാനവും അനുഭവിക്കുന്ന സാമൂഹ്യ പുരോഗതികളുടെ അടിസ്ഥാനങ്ങളായി വർത്തിച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റും, 'ഔട്ടർ സ്പെയ്സ്' എന്ന നോവലിന്റെ രചയിതാവുമായ മുഹമ്മദ് അമാനെ ചടങ്ങിൽ ആദരിച്ചു. സാബു മോനും കുടുംബവും നവാസ് ചിറ്റാറും ചേർന്നൊരുക്കിയ അത്തപ്പൂക്കളം ആകർഷകമായി.

കലാപരിപാടികൾക്ക് കൾച്ചറൽ കൺവീനർ നൂഹ് ബീമാപള്ളി നേതൃത്വം നൽകി. ആശാ ഷിജു, സോഫിയ സുനിൽ, ആഷിർ കൊല്ലം, നൂഹ് ബീമാപള്ളി, സുൽഫി കൂട്ടിക്കട, റഷീദ് ഓയൂർ, ഷറഫുദ്ധീൻ പത്തനംതിട്ട എന്നിവർ ഗാനങ്ങളാലപിച്ചു. അസ്മാ സാബു നൃത്യങ്ങളും മാസ്റ്റർ മുഹമ്മദ് അമാൻ സ്കിറ്റ് അവതരണവും, ഫസൽ ഓച്ചിറ, ശിഹാബ് താമരക്കുളം എന്നിവർ ചേർന്ന് മിമിക്രിയും അവതരിപ്പിച്ചു.

സംഘടനയുടെ രക്ഷാധികാര സമിതി അംഗം സുബൈർ എറണാകുളം, എച്ച് ആന്റ് ഇ ചാനൽ പ്രസിഡണ്ട് ഡോ. ഇന്ദു ചന്ദ്ര, ഹസ്സൻ യമഹ, സിയാദ് അബ്ദുള്ള എന്നിവർ ആശംസകൾ രേഖപ്പെടുത്തി. ചടങ്ങിന് സംഘടനാ വൈസ് പ്രസിഡണ്ട് നവാസ് ബീമാപള്ളി, വെൽഫെയർ കൺവീനർ സിയാദ് അബ്ദുള്ള, നവാസ് ചിറ്റാർ, മാഹീൻ കുളച്ചൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജാ സാഹിബ് ഓച്ചിറ നന്ദിയും രേഖപ്പെടുത്തി. റാഫി ബീമാപള്ളി അവതാരകനായിരുന്നു.

Advertisment