Advertisment

"സംസ്ഥാന പോലീസ് സേനയിലെ സംഘപരിവാർ ഗ്യാങ്": ഭരണകക്ഷി നേതാവിന്റെ പ്രസ്താവന ഗൗവരമേറിയതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: കേരള പോലീസ് സേനയിൽ സംഘ്പരിവാറിന്റെ സാന്നിധ്യവും ഇടപെടലുകളും സംബന്ധിച്ച് ഭരണ കക്ഷിയായ സി.പി. ഐ യുടെ ദേശീയ നേതാവ് ആനി രാജയുടെ വെളിപ്പെടുത്തൽ തള്ളിക്കളയാതെ ഗൗരവത്തിലെടുക്കേണ്ടതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബവാദി ബ്ലോക്ക് കൺവെൻഷൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇടതുഭരണകാലം മുതൽ തന്നെ ആഭ്യന്തരവകുപ്പിൽ സംഘപരിവാരം പിടിമുറുക്കിയതിന്റെ ഫലമായി ആർ.എസ്.എസ്. ഭീകരർ പ്രതികളായ കേസുകളെല്ലാം നിസ്സാരവൽക്കരിച്ചു കുറ്റവാളികളെ തുറന്നു വിടുന്ന പ്രവണത തുടർന്നു വരികയാണ്.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സംഘിപ്രീണന നടപടികൾക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിണറായി വിജയനെ മുണ്ടുടുത്ത മോഡി എന്ന് വിശേഷിപ്പിച്ചത് ഇന്നും തിരുത്തപ്പെടാതെ കിടക്കുകയാണ്. അതേ സമയം കേരള പോലീസിലെ ആർ.എസ്. എസ്. സെല്ലിന്റെ പ്രവർത്തനത്തെ അപലപിച്ചു കൊണ്ട് സി.പി.ഐ.യുടെ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്താവനക്കെതിരെ കാനം രാജേന്ദ്രൻ പ്രതികരിച്ചത് കോടികളുടെ മുട്ടിൽ മരം കൊള്ള തിരിഞ്ഞു കുത്തുമെന്ന ഭയവും സി.പി.എമ്മിന്റെയും സംഘ്പരിവാറിന്റെയും ഭീഷണി മൂലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും യോഗം വിലയിരുത്തി.

കഴിഞ്ഞ ഇടതു ഭരണ കാലത്ത് കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല എന്നും അമിത് ഷായാണെന്നും സി..പി.എം നേതാവായ എംവി.ഗോവിന്ദൻ പ്രസംഗിച്ചത് ഇപ്പോഴത്തെ നടപടികളുമായി ചേർത്തു വായിക്കാവുന്നതാണ്.

യു.എ.ഇ.നയതന്ത്ര ബന്ധം ദുരുപയോഗം ചെയ്ത് ഡോളറും സ്വർണ്ണവും കടത്തിയ കേസിലെ പ്രമുഖരെയും നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേരളത്തിലേക്ക് കോടികൾ കടത്തിയ സംഘപരിവാര നേതാക്കളെയും ശുദ്ധരാക്കിയ നടപടിയും ആഭ്യന്തര വകുപ്പിലെ അന്തർധാരയുടെ ഫലമാണ്. ഹിന്ദുത്വ കേന്ദ്രങ്ങളിൽ നിന്നും പിടികൂടുന്ന തോക്കുകളും ബോംബുകളും സംബന്ധിച്ച കേസുകളും കാര്യമായ അന്വേഷണമില്ലാതെ അവസാനിപ്പിക്കുകയും എന്നാൽ, ചില വിഭാഗക്കാർ കുറ്റാരോപിതരാകുമ്പോൾ ഗുരുതരമായ വകുപ്പുകൾ ചേർത്ത് പീഡിപ്പിക്കുകയും രാഷ്ട്രാന്തര ബന്ധം ചാർത്തുന്ന ചെയ്യുന്ന പോലീസ് നടപടി തുടരുകയുംമാണ്.

ജനങ്ങൾക്ക് നീതി ലഭ്യമാക്കേണ്ട പോലീസ് സേനയിലിരുന്നുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷജനകമായ വാർത്തകളും ഫോട്ടോകളും പ്രചരിപ്പിക്കുകയും വംശീയ കലാപത്തിന് കളമൊരുക്കുകയും ചെയ്യുന്ന വർഗീയ ഭ്രാന്തന്മാർക്കെതിരെ കർക്കശ നടപടിയെടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ ആർജ്ജവം കാണിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

publive-image

സോഷ്യൽ ഫോറം ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി സിദ്ദീഖ് എടക്കാട് (പ്രസിഡന്റ്), സമീർ പൂനൂർ (സെക്രട്ടറി), നൗഫൽ താനൂർ(വൈസ് പ്രസിഡന്റ്), മൻസൂർ മണ്ണാർക്കാട്, അനസ് കടക്കൽ (ജോ. സെക്രട്ടറിമാർ), ജമാൽ തിരുവേഗപ്പുറ, കരീം വാഴക്കാട് (എക്സി. മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അമീൻ മാസ്റ്റർ പുത്തനത്താണി, ഷാഹുൽ ഹമീദ് എന്നിവർ ആശംസകളർപ്പിച്ചു.

Advertisment