Advertisment

സൗദി അറേബ്യയിലെ വാഹനാപകടക്കേസില്‍ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിന് മോചനം

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

സൗദി അറേബ്യ: വാഹനാപകടക്കേസില്‍ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിന് മോചനം. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാടണയുന്നത്.സൗദിയിലെ ത്വാഇഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സിറാജിന്‍്റെ ജീവിതം മാറ്റി മറിച്ചത് അഞ്ചു വര്‍ഷം മുമ്ബ് നടന്ന വാഹനാപകടമാണ്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് രണ്ട് അറബ് വംശജര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് സിറാജ് ജയിലിലായത്.

ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിരുന്നില്ല. അപകടകാരണം ഡ്രൈവറുടെ മേല്‍ ചാര്‍ത്തപ്പെട്ടതോടെ കോടതി, അപകടത്തില്‍ മരിച്ചവര്‍ക്ക് ദയാധനം നല്‍കാന്‍ വിധിക്കുകയായിരുന്നു. ഏകദേശം 75 ലക്ഷം രൂപക്ക് തുല്യമായ റിയാല്‍ നല്‍കിയാല്‍ മാത്രമേ സിറാജിനു മോചനം സാധ്യമാകൂ. കാന്‍സര്‍ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ മകളും ഉള്‍ക്കൊള്ളുന്ന കുടുംബത്തിന് ആകെയുള്ള കിടപ്പാടം വിറ്റാല്‍ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു.

തുടര്‍ന്ന് കുടുംബം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരോട് സഹായമഭ്യര്‍ത്ഥിച്ചു.. അദ്ദേഹം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മറ്റി വിഷയത്തില്‍ ഇടപെടുകയായിരുന്നു. സിറാജിന്‍്റെ കുടുബം നേരിടുന്ന ദുരവസ്ഥ വിവരിച്ചുകൊണ്ട് ദയാധനത്തില്‍ കുറവുവരുത്തണമെന്ന അപേക്ഷയുമായി കോടതിയെ സമീപിക്കുകയും ബന്ധുക്കളോട് അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബം 33 ലക്ഷം രൂപയായി ദയാധനത്തില്‍ ഇളവ് വരുത്തി.

എന്നാല്‍ ഈ തുകയും നല്‍കാന്‍ ബന്ധുക്കള്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി സിറാജിനെ മോചിപ്പിക്കാനായി വേണ്ടി പണം സ്വരൂപിക്കാന്‍ രംഗത്ത് ഇറങ്ങുകയായിരുന്നു. പണം നല്‍കിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം സിറാജിനെ മോചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം നാട്ടിലെത്തും.

Advertisment