ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. പാൽക്കുളംകുടിയിൽ സുരേഷ് (40) ആണ് പിടിയിലായത്. ചിന്നക്കനാലിൽ 301 കോളനിക്ക് സമീപമായിരുന്നു സംഭവം.
രണ്ട് മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതിന് ശേഷവും ഒളിവിൽ തുടർന്ന ഇയാൾ 301 കോളനിയിലെ സുഹൃത്തിന്റെ വീട്ടിൽ വന്നപ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓഗസ്റ്റ് 13നാണ് സുരേഷിന്റെ വീടിന് സമീപത്ത് നിന്നും പിടിയാനയുടെ ജഡം കണ്ടെത്തിയത്.