Advertisment

ഗാന്ധിനഗർ ഗോശാലയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിന്റെ പിതാവ് സച്ചിൻ ദീക്ഷിത് തന്നെയാണെന്നും, കുഞ്ഞിന്റെ അമ്മ കൂടിയായ കാമുകി ഹീനയെ സച്ചിൻ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തി

New Update

publive-image

Advertisment

അഹമ്മദാബാദ്: ഗാന്ധിനഗർ ഗോശാലയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കുഞ്ഞിന്റെ പിതാവ് സച്ചിൻ ദീക്ഷിത് തന്നെയാണെന്നും , കുഞ്ഞിന്റെ അമ്മ കൂടിയായ കാമുകി ഹീനയെ സച്ചിൻ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തി.

2019 മുതൽ സച്ചിനും ഹീനയും ഒരുമിച്ച് കഴിഞ്ഞിരുന്നു . 2020 ൽ ഹീന കുഞ്ഞിന് ജന്മം നൽകി. രണ്ട് മാസം മുൻപാണ് സച്ചിൻ വഡോദരയിലെ ഓസോൺ എന്ന കമ്പനിയിൽ ചേർന്നത്. തുടർന്ന് ആഴ്ചയിൽ 5 ദിവസം വഡോദരയിലും രണ്ട് ദിവസം ഹീനയ്‌ക്കും, കുഞ്ഞ് ശിവാൻഷിനുമൊപ്പമായി ജീവിച്ചു.

പിന്നീട് ഹീനയെയും കുട്ടിയെയും വഡോദരയിലേയ്‌ക്ക് കൊണ്ടുപോയി വാടക വീടെടുത്ത് താമസിപ്പിച്ചു. എന്നാൽ വഡോദരയിലെത്തി അധികം വൈകും മുൻപ് സച്ചിൻ മറ്റൊരു വിവാഹം കഴിച്ചു. ഇതറിഞ്ഞ് ഹീനയും സച്ചിനും തമ്മിൽ ഇടയ്‌ക്ക് വഴക്കുമുണ്ടായിരുന്നു . വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് സച്ചിൻ ദീക്ഷിത് ഹീനയെ കൊലപ്പെടുത്തിയത്.

തുടർന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി. വഡോദരയിലെ അപ്പാർട്ട്മെന്റിലെ അടുക്കളയിൽ സൂക്ഷിച്ചു. കുഞ്ഞിനെ ഗാന്ധിനഗറിനടുത്തുള്ള പേതാപ്പൂരിലെ സ്വാമിനാരായൺ ഗോശാലയിൽ ഉപേക്ഷിച്ചു. കുട്ടിയെ ഉപേക്ഷിച്ച ശേഷം രാജസ്ഥാനിലേക്ക് പോയ സച്ചിനെ പോലീസ് പിടികൂടി ഗാന്ധിനഗറിലേക്കും പിന്നീട് വഡോദരയിലേക്കും കൊണ്ടുവന്നു. തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

NEWS
Advertisment