Advertisment

കുട്ടികളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിക്കും : സീരിയൽ കില്ലറെ നാട്ടുകാർ തല്ലിക്കൊന്നു

New Update

publive-image

Advertisment

കെനിയ : കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നയാളെ നാട്ടുകാർ തല്ലിക്കൊന്നു. മാസ്റ്റൻ വാഞ്ചാല എന്നയാളെയാണ് നാട്ടുകാർ അടിച്ചുകൊന്നത്. കെനിയൻ തലസ്ഥാനമായ നെയിറോബിയിലാണ് സംഭവം. പത്തോളം കുട്ടികളെ കൊന്ന കേസിൽ തടവിൽ കഴിയുകയായിരുന്നു ഇയാൾ.

ജയിൽ ചാടിയ ഇയാൾ വീട്ടുകാരെ കാണാൻ നാട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടി കൊന്നത്. രണ്ട് ദിവസം മുൻപ് ആണ് വാഞ്ചാല ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ഇയാളെ കണ്ടുപിടിക്കാൻ വ്യാപകമായി അന്വേഷണം നടത്തുകയായിരുന്നു പോലീസ്. വാഞ്ചാലയെകുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതിനിടെ വാഞ്ചാല 480 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് കെനിയയിലുള്ള ബങ്കോമ പട്ടണത്തിലെ വീട്ടിലെത്തി. എന്നാൽ ചെറിയ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ മകനെ തങ്ങൾക്ക് കാണേണ്ടെന്ന് പറഞ്ഞു വീട്ടുകാർ ഇയാളെ പുറത്താക്കി. ബഹളം കേട്ട് അയൽക്കാരും നാട്ടുകാരും ഓടികൂടി.

തുടർന്ന് സീരിയൽ കില്ലറെ തിരിച്ചറിഞ്ഞ നാട്ടുകാർ തല്ലിക്കൊല്ലുകയുമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി രക്തം ആസ്വദിച്ചു കുടിക്കുന്നതാണ് പ്രതിയുടെ രീതി.16 വയസ്സുള്ളപ്പോഴാണ് വഞ്ചാല ആദ്യ കൊല നടത്തുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ രക്തം കുടിക്കും.

തുടർന്ന് കുട്ടികളെ ആളൊഴിഞ്ഞ പ്രദേശത്തെ അഴുക്ക് ചാലിൽ തള്ളുകയുമായിരുന്നു വാഞ്ചാല ചെയ്തിരുന്നത്. പ്യൂരിറ്റി മാവേ എന്ന പന്ത്രണ്ടു വയസ്സുകാരി ആയിരുന്നു വഞ്ചാലയുടെ ആദ്യത്തെ ഇര. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു.

കൊലപാതകത്തിനു ശേഷം പെൺകുട്ടിയുടെ രക്തം കുടിച്ചു. ഈ രീതിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പത്ത് കുട്ടികളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇതിനിടയിലാണ് അറസ്റ്റിലായത്. ബുധനാഴ്ച നെയ്‌റോബിയിലെ കോടതിയിൽ ഹാജരാക്കാനിരിക്കെയായിരുന്നു വഞ്ചാലയുടെ ജയിൽ ചാട്ടം.

NEWS
Advertisment