Advertisment

'കൊവാക്സിന്' ധിറുതിപിടിച്ച്‌ അനുമതി നല്‍കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

New Update

publive-image

ജനീവ: വാക്സിന്‍ സുരക്ഷിതവും ഫലപ്രദവും ആയിരിക്കണമെന്നതിനാല്‍ ധിറുതിപിടിച്ച്‌ 'കൊവാക്സിന്' അനുമതി നല്‍കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ). കൊവാക്സിന്‍ നിര്‍മിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിന്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടത് ആവശ്യമാണ്. നിരവധി പേര്‍ കൊവാക്സിന്‍ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് തങ്ങള്‍ക്കറിയാമെന്ന് ഡബ്ല്യു.എച്ച്‌.ഒ. കഴിഞ്ഞ ഏപ്രിലിലാണ് ഭാരത് ബയോടെക് കൊവാക്സിന്‍ അനുമതിക്കായി ഡബ്ല്യു.എച്ച്‌.ഒയെ സമീപിച്ചത്. കൊവാക്സിന്‍ അനുമതി പരിഗണിക്കുന്നതിനായി ഡബ്ല്യു.എച്ച്‌.ഒയുടെ സാങ്കേതിക സമിതി ഈ മാസം 26ന് യോഗം ചേരുമെന്ന് സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisment