Advertisment

അഫ്ഗാനിസ്താന്‍ വനിതാ വോളിബോള്‍ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി റിപ്പോര്‍ട്ട്; സഹതാരങ്ങള്‍ ഒളിവിലെന്ന് പരിശീലകന്‍

New Update

publive-image

കാബൂള്‍: അഫ്ഗാനിസ്താന്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. മഹ്ജബിന്‍ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്.

പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ വോളിബോള്‍ ടീമിന്റെ പരിശീലകനാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലപാതകം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയതായും പരിശീലകന്‍ പറയുന്നു.

താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട്‌ താരങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലകന്‍ പറയുന്നു.

Advertisment