Advertisment

മുന്‍ കാമുകിയുടെ ബോയ്ഫ്രണ്ടിനെ വെടിവെച്ചു കൊലപ്പെടുത്തിയ പതിനേഴുകാരന്‍ അറസ്റ്റില്‍ ! കൊല്ലപ്പെട്ടത് പതിനാറുകാരന്‍; പുലര്‍ച്ചെ രണ്ടു മണിക്ക് അവരെ ഒന്നിച്ച് കണ്ടത് പ്രകോപിപ്പിച്ചുവെന്ന് കുറ്റ സമ്മതം

New Update

publive-image

Advertisment

അരിസോണ: മുന്‍ കാമുകിയുടെ ബോയ്ഫ്രണ്ടിനെ വെടി വെച്ചു കൊലപ്പെടുത്തിയ പതിനോഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. എഫ്രൈന്‍ എസ്‌കോബാര്‍ എന്ന പതിനാറു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. അരിസോണ ഗ്യാസ് സ്റ്റേഷനില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രതിയുടെ മുന്‍കാമുകിയുടെ ഇപ്പോഴത്തെ ബോയ് ഫ്രണ്ടായിരുന്നു കൊല്ലപ്പെട്ട എഫ്രൈന്‍.

പ്രണയം ബ്രേക്കപ്പായിരുന്നുവെങ്കിലും മുന്‍ കാമുകിയെ മറ്റൊരാള്‍ക്കൊപ്പം കണ്ടതാണ് പ്രതിയെ പ്രകോപിതനാക്കിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ബക്കീയിലെ ക്വിക്ട്രിപ്പ് ഗ്യാസ് സ്റ്റേഷനില്‍ വെച്ചാണ് പതിനേഴുകാരന്‍ മുന്‍ കാമുകിയേയും എഫ്രൈനെയും ഒരുമിച്ച് കാണുന്നത്. ഇതോടെ പക മൂത്ത പ്രതി ഇവരുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വെടിവെക്കുകയുമായിരുന്നു.

പുലര്‍ച്ചെ രണ്ട് മണിക്ക് നടന്ന ഏറ്റുമുട്ടലിനിടെ എഫ്രൈന്‍ എസ്‌കോബാര്‍ എന്ന ആണ്‍കുട്ടിയെ പതിനേഴുകാരനായ പ്രതി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് 12 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെടിവെച്ചയുടന്‍ തന്നെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അതിനിടെ എഫ്രൈന്റെ സുഹൃത്തുക്കളിലൊരാള്‍ പ്രതിക്ക് നേരെ നിറയൊഴിച്ചെങ്കിലും ഇത് ദേഹത്ത് കൊണ്ടില്ല.

പ്രതിയെ പോലീസ് ഉടന്‍ തന്നെ പിടികൂടി. അതേസമയം പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിലവില്‍ കുറ്റം ചുമത്തിയിട്ടില്ല. എഫ്രൈന്റെ മരണത്തോടെ അവന്റെ കുടുംബം തകര്‍ന്നുവെന്ന് എഫ്രൈന്റെ കസിന്‍ ആഞ്ചലിന്‍ കാര്‍ബജല്‍ എബിസി 15 നോട് പറഞ്ഞു.

us news
Advertisment