Advertisment

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിലിട്ട് അമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ചു, മുന്‍ ന്യൂയോര്‍ക്ക് ജെറ്റ്‌സ് ടീം ഫുട്‌ബോള്‍ പ്ലെയര്‍ക്കെതിരെ കേസ്; വീടു കയറി അക്രമിച്ചത് മുന്‍ കാമുകിയെ

New Update

publive-image

Advertisment

ഫ്‌ലോറിഡ: മുന്‍ കാമുകിയെ വീട്ടില്‍ക്കയറി അതിക്രൂരമായി മര്‍ദ്ദിച്ച മുന്‍ ന്യൂയോര്‍ക്ക് ജെറ്റ്‌സ് ടീം ഫുട്‌ബോള്‍ പ്ലെയര്‍ക്കെതിരെ കേസ്. 2015 ല്‍ ജെറ്റ്‌സിനായി എട്ട് ഗെയിമുകളില്‍ കളിച്ച മുപ്പതുകാരനായ സാക്ക് സ്റ്റേസിക്കെതിരെയാണ് യുവതിയുടെ പരാതി. ശനിയാഴ്ച ഫ്‌ലോറിഡയിലെ തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ച് മാസം പ്രായമുള്ള തന്റെ കുഞ്ഞിന്റെ മുന്‍പിലിട്ട് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീട്ടിലെത്തിയയുടന്‍ സ്റ്റേസി യുവതിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് പലതവണ തന്റെ തലയില്‍ കൈചുരുട്ടി ഇടിച്ചുവെന്നും ടിവി സ്റ്റാന്‍രിനോടു ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നും യുവതി പറഞ്ഞു. ഈ സമയം യുവതിയുടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് സോഫയില്‍ ഇരിക്കുന്നത് കാണാം.

publive-image

ക്രൂരമായ മര്‍ദ്ദനമേറ്റ യുവതി നിര്‍ത്താന്‍ പലതവണ അപേക്ഷിച്ചെങ്കിലും അത് ചെവിക്കൊള്ളാതെ മര്‍ദ്ദനം തുടരുകയാണ് സ്റ്റേസി ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ആക്രമണത്തിന് ശേഷം യുവതി പോലീസിനെ വിളിക്കുകയും ഈ സമയം സ്റ്റേസി വീട്ടില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തന്നെ വീടുകയറി അക്രമിച്ച സ്‌റ്റേസിക്ക്‌ ഗെയിംസില്‍ നിരോധനമേര്‍പ്പെടുത്തണമെന്ന് യുവതി തന്റെ പരാതിയില്‍ ആവശ്യപ്പെട്ടു.

തന്റെയും കുട്ടികളുടേയും ഭാവിയോര്‍ത്ത് തനിക്ക് ഭയമുണ്ടെന്നും ഇനിയും ആക്രമണം ഭയക്കുന്നതായും ഉടന്‍ നടപടി സ്വീകരിക്കണമെന്നും യുവതി പരാതിയില്‍ പറയുന്നു. സ്റ്റേസിയുടെ മുന്‍ കാമുകിയാണ്‌ യുവതി. സാരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശരീരത്ത് നിരവധി സ്ഥലങ്ങളില്‍ ചതവുകളും മുറിവുകളും ഉണ്ട്. തലയ്ക്കും മുറിവേറ്റിട്ടുണ്ട്.

Advertisment