Advertisment

ബേബി ഷവര്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ ഗര്‍ഭിണിയെ അക്രമി വെടിവെച്ചുകൊന്നു; വയറിലേറ്റ ബുള്ളറ്റ് ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനേയും കൊലപ്പെടുത്തി !

New Update

publive-image

Advertisment

ബേബി ഷവര്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ജെസീക്ക കോവിംഗ്ടണ്‍ എന്ന 32 കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ടു. ബേബി ഷവര്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ യുവതി കാറില്‍ നിന്ന് ഗിഫ്റ്റ് ബോക്‌സുകള്‍ ഇറക്കുന്നതിനിടെയാണ് അക്രമി വെടിവെച്ചത്.

തലയ്ക്കും വയറിനുമാണ് വെടിയേറ്റത്. കേസില്‍ പ്രതിയെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ ഹീനമായ ക്രൂരകൃത്യം രാജ്യത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പോലീസ് കമ്മീഷണര്‍ ഡാനിയേല്‍ ഔട്ട്ലോ പ്രസ്താവനയില്‍ പറഞ്ഞു. ലോകം കൂടുതല്‍ പുരോഗതി കൈവരിക്കുന്ന സമയത്താണ് ഇത്തരം കൊലപാതകങ്ങള്‍ എന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

ഫിലാഡല്‍ഫിയയില്‍ ഈ വര്‍ഷം ഇത് വരെ 499 കൊലപാതകങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2020നെ അപേക്ഷിച്ച് കൊലപാതകങ്ങളുടെ എണ്ണത്തില്‍ പതിമൂന്ന് ശതമാനം വര്‍ധനവാണ് ഉണ്ടായത്. 1999ലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ഞൂറ് കൊലപാതകങ്ങളാണ് ആ വര്‍ഷം നടന്നത്. എന്നാല്‍ ഈ വര്‍ഷം ഈ കണക്കിനെ മറികടക്കാന്‍ അധിക സമയം വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യര്‍ തന്നെ അഞ്ഞൂറോളം മറ്റ് മനുഷ്യരുടെ ജീവനെടുത്തത് എന്ത് വലിയ ക്രൂരതയാണെന്നും പോലീസ് കമ്മീഷണര്‍ ഡാനിയേല്‍ ഔട്ട്ലോ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാള്‍ അധികമാണ് ഇത്രയധികം ആളുകളുടെ പെട്ടന്നുള്ള വിയോഗം മൂലം തകര്‍ന്നു പോയ കുടുംബാംഗങ്ങളുടെ എണ്ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment