Advertisment

ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷിക്കുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

Advertisment

ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് മകളെ അടിച്ചു കൊന്ന കേസില്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 57 കാരനായ ഗ്രിഗറി കെലെമന്റെ മൃതദേഹമാണ് വനപ്രദേശത്ത് കണ്ടെത്തിയത്. ന്യൂജേഴ്‌സിയിലെ വൂര്‍ഹീസിലെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് ഗ്രിഗറി 22കാരിയായ മകള്‍ കാതറീനെ ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് അടിച്ചു കൊന്നത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ യാതൊരു പ്രകോപനും കൂടാതെ അടിച്ചു കൊല്ലുകയായിരുന്നു. ഇതിനു ശേഷം ഭാര്യയേയും ഇയാള്‍ മര്‍ദ്ദിച്ചു. ഉറക്കത്തിനിടെ ബാറ്റ് കൊണ്ടുള്ള അടിയേറ്റാണ് താന്‍ ഉണര്‍ന്നതെന്ന് ഭാര്യ ഷെറി കെലെമെന്‍ പോലീസിനോട് പറഞ്ഞു.

ക്രൂരമായി മര്‍ദ്ദനമേറ്റ കാതറീനെ ഉടന്‍തന്നെ ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തലയ്ക്കും കൈകള്‍ക്കും മാരകമായി പരുക്കേറ്റ ഷെറിയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകളെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. എനിക്കിനിയയും ഇത് സഹിക്കാന്‍ വയ്യ എന്നലറിക്കൊണ്ടാണ് അയാള്‍ തന്നെയും മകളേയും മര്‍ദ്ദിച്ചതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.

പക്ഷേ എന്താണയാള്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. മര്‍ദ്ദനമേല്‍ക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഷെറി ഇതിനിടെ 911ലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും പ്രതി രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഗ്രിഗറിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Advertisment