Advertisment

സൈക്കിളില്‍ വരികയായിരുന്ന പതിനാലുകാരനെ യാതൊരു പ്രകോപനവുമില്ലാതെ യുവാവ് കുത്തിക്കൊലപ്പെടുത്തി ! തലയിലും ദേഹത്തും നിരവധി തവണ കുത്തേറ്റ കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് ലഭിച്ചത് റോഡരികില്‍ നിന്ന്

author-image
nidheesh kumar
New Update

publive-image

Advertisment

സൈക്കിളില്‍ വരികയായിരുന്ന പതിനാലുകാരനെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ഫ്‌ളോറിഡ സ്വദേശിയായ റയന്‍ റോജേഴ്‌സ് എന്ന പതിനാലുകാരനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സൈക്കിളില്‍ വരികയായിരുന്ന റയാനെ വഴിയരികില്‍ നില്‍ക്കുകയായിരുന്ന സിംലി വില്യംസ് എന്ന 39 കാരന്‍ തടഞ്ഞുനിര്‍ത്തുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

ഭവനരഹിതനായ വില്യംസിനെ അറസ്റ്റ് ചെയ്തതായി ഫ്ളോറിഡാ പോലീസ് ചീഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇയാള്‍ എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. രാവിലെ വീട്ടില്‍ നിന്ന് സൈക്കിളുമെടുത്ത് പോയ കുട്ടി തിരിച്ചു വരാതായതോടെ വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ രാത്രിയായിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

publive-image

തൊട്ടടുത്ത ദിവസം രാവിലെ ഇന്റര്‍സ്റ്റേറ്റ് 95 ഓവര്‍ പാസ്സിനു സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയിലും ദേഹത്തും നിരവധി കുത്തുകളേറ്റ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടൈത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ഫൂട്ടേജ് ലഭിക്കുകയും ഇതില്‍ സിംലി വില്യംസിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് അറസ്റ്റിലായ വില്യംസിന്റെ ബാഗ് പരിശോധിക്കുകയും അതില്‍ നിന്ന് ചോരക്കറ കണ്ടെത്തുകയും ചെയ്തു. ചോരക്കറയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതില്‍ നിന്ന് ഇത് കൊല്ലപ്പെട്ട പതിനാലുകരാന്റെതാണെന്ന് വ്യക്തമായി. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലിലേക്കയച്ചു.

അതേസമയം കൊലപാതകം നടത്തിയ വില്യംസ് പിടിയിലായതോടെ ഇയാളെക്കുറിച്ച് നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്. ആളുകള്‍ക്ക് പേടിസ്വപ്‌നം പോലെയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. നിരവധി അക്രമസംഭവങ്ങളിലും മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. കാരണമില്ലാതെ ആളുകളെ ആക്രമിക്കുന്നതും പിടിച്ചു പറിക്കുന്നതും ഇയാള്‍ പതിവാക്കിയിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Advertisment