Advertisment

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു ! ഇരുപതുകാരന്‍ പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയതും ഡേറ്റിംഗിന് ക്ഷണിച്ചതും 28കാരിയായ സഹപ്രവര്‍ത്തകയെ

author-image
nidheesh kumar
New Update

publive-image

Advertisment

പ്രണയാഭ്യര്‍ത്ഥന നിരസിച്ച സഹപ്രവര്‍ത്തകയെ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു. 20 കാരനായ അഗസ്റ്റിന്‍ ലൂക്കാസ് മരിയാനിയാണ് തന്റെ പ്രണയാഭ്യാര്‍ത്ഥന നിരസിച്ച അര്‍ജന്റീനയില്‍ നിന്നുള്ള 28 കാരിയായ ഡെല്‍ഫിന പാനെ മാരകമായി കുത്തിക്കൊന്നത്. മരിയാനയും ഡെല്‍ഫിനയും കന്‍സാസ് ബാര്‍ & ഗ്രില്ലില്‍ ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു.

ഇരുപതുകാരനായ മരിയാനി പലതവണ ഡെല്‍ഫിനയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും ഡേറ്റിംഗിന് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഡെല്‍ഫിന ഇതെല്ലാം നിരസിക്കുകയും മരിയാനിയെ അവഗണിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ യുവാവ് ഡെല്‍ഫിനയുടെ വീട്ടില്‍ എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നു.

publive-image

മിയാമി ബീച്ചിനടുത്തുള്ള ഡെല്‍ഫിനയുടെ അപ്പാര്‍ട്ടമെന്റിലെത്തിയ പ്രതി യുവതി ജോലി കഴിഞ്ഞ് വരുന്നതു വരെ കാത്തിരിക്കുകയും വന്നതിന് ശേഷം അവസാനമായി ഒരിക്കല്‍ക്കൂടി പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. അപ്പോഴും ഡെല്‍ഫിന പതിവുപോലെ നിരസിക്കുകയും തനിക്ക് താല്‍പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ പ്രതി കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവതിയെ കൊത്തിക്കൊല്ലുകയായിരുന്നു.

പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടന്നുള്ള ആക്രമണമായിരുന്നതിനാല്‍ യുവതിക്ക് പ്രതികരിക്കാനോ പ്രതിരോധിക്കാനോ സാധിച്ചില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വന്തം ദേഹത്തും മുറിവുകളുണ്ടാക്കി. എന്നാലിത് തീരെ നിസ്സാരമായ മുറിവുകളാണെന്നും ഒരിക്കലും മരണകാരണമാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സമീപവാസികള്‍ ഉടന്‍തന്നെ ഇരുവരെയും ജാക്സണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നു. മരിയാനിക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം മരിയാനി വളരെ വിചിത്ര സ്വഭാവമുള്ള വ്യക്തിയായിരുന്നുവെന്ന് റസ്‌റ്റോറന്റിലെ മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു.

ഒരുമിച്ച് ജോലി ചെയ്യുമ്പോഴും മരിയാനി ആരോടും കൂടുതല്‍ സൗഹൃദം സ്ഥാപിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല. അതുകൊണ്ടുതന്നെ മരിയാനിയെക്കുറിച്ച് മറ്റ് ജീവനക്കാര്‍ക്ക് ഒന്നുമറിയില്ലെന്നും ഇരുവരുടേയും സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. ഡെല്‍ഫിനയെ കുത്താന്‍ ഉപയോഗിച്ച കത്തി റസ്‌റ്റോറന്റില്‍ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി.

Advertisment