Advertisment

ഏരുവശ്ശേരിയിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സതീഷിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് കുടുംബം; സതീഷിനെ ഇന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കായി കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകം

New Update

 

Advertisment

publive-image

കണ്ണൂർ: ഏരുവശ്ശേരിയിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സതീഷിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് കുടുംബം. സതീഷിനെ ഇന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കായി കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകമെന്ന് ബന്ധുക്കൾ പറയുന്നു.

ഇന്ന് രാവിലെ 8.30 ഓടെയാണ് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനേയും ഭാര്യയേയും കത്തികൊണ്ട് കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് സതീഷ് ജീവനൊടുക്കിയത്. അമ്മയും സതീഷും ഭാര്യ അഞ്ജുവും കുഞ്ഞും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

ഭാര്യയേയും കുഞ്ഞിനേയും കിടപ്പുമുറിയിലേക്ക് കയറ്റി കത്തികൊണ്ട് കുത്തുകയായിരുന്നു. മുറിയിൽ നിന്നും നിലവിളി കേട്ടതിനെ തുടർന്ന് സതീഷിന്റെ സഹോദരനും നാട്ടുകാരും ഓടിയെത്തി വാതിൽ തല്ലിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്. സതീഷ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനേയും അഞ്ജുവിനേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അഞ്ജു അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

വിദേശത്ത് ഷെഫായി ജോലി ചെയ്യുകയായിരുന്ന സതീഷ് നാല് വർഷം മുൻപാണ് നാട്ടിലെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും സതീഷിന്റേത് പരിയാരത്തെ ഗവ. മെഡിക്കൽ കോളേജിലും സൂക്ഷിച്ചിരിക്കുകയാണ്.

NEWS
Advertisment