Advertisment

കോവിഡിന് പിന്നാലെ 'മിസ്ക്'; കേരളത്തിൽ നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ്

New Update

publive-image

Advertisment

തിരുവനന്തപുരം: മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി(MIS-C) ബാധിച്ച് സംസ്ഥാനത്ത് നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ്. കൊവിഡ് 19 മഹാമാരി തുടങ്ങി ഇപ്പോള്‍ രണ്ട് വര്‍ഷം ആകുന്നു. ഈ ഒന്നരവര്‍ഷത്തിനിടെ മാത്രം മുന്നൂറിലധികം കുട്ടികളെ 'മിസ്‌ക്' ബാധിച്ചതായും ഇതില്‍ 95 ശതമാനം കുട്ടികളും കൊവിഡ് പൊസിറ്റീവ് ആയിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.

മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്. ഇതിൽ ഒരാൾക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്ക് മരണം റിപ്പോർട്ട് ചെയ്തത്.

കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ തന്നെ മൂന്നാം തരംഗമുണ്ടായാല്‍ അത് കുട്ടികളെയായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്ന ആശങ്ക നിലനില്‍ക്കെയാണ് 'മിസ്‌ക്' എന്ന ഭയം കൂടി ചേരുന്നത്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കോവിഡ് ബാധിക്കാതിരിക്കാൻ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്.

കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.

NEWS
Advertisment