Advertisment

സംസ്ഥാനത്ത് തിരിച്ചറിയാതെ പോവുന്ന ക്ഷയരോഗികളെ കണ്ടെത്തി ചികിത്സ നൽകാനായി അക്ഷയ കേരളം ക്യാമ്പയിൻ വീണ്ടും ആരംഭിക്കും; വീണാ ജോർജ്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് തിരിച്ചറിയാതെ പോവുന്ന ക്ഷയരോഗികളെ കണ്ടെത്തി ചികിത്സ നൽകാനായി അക്ഷയ കേരളം ക്യാമ്പയിൻ വീണ്ടും ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നത്. നവബർ ഒന്നു വരെ നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ.

നിലവിൽ ക്ഷയരോഗം കണ്ടെത്താനാകാതെ സമൂഹത്തിൽ കഴിയുന്ന 1600 ഓളം ക്ഷയരോഗ ബാധിതരെ എങ്കിലും അടുത്ത രണ്ട് മാസത്തിനുള്ളിൽ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകുകയാണ് ക്യാമ്പയിനിന്റെ മുഖ്യ ലക്ഷ്യം. കൊറോണ മഹാമാരി ക്ഷയരോഗനിവാരണ പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. അത് മറികടക്കാനാണ് ക്യാമ്പയിൻ പുനരാരംഭിക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗ ബാധിതർ കൂടുതലായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങൾ നിരീക്ഷിക്കും. തുടർന്ന് പ്രദേശത്തെ വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്ഷയരോഗ നിർണയ പരിശോധനകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തും. ടിബി വൾനറബിലിറ്റി ലിസ്റ്റിൽനിന്നും ക്ഷയരോഗ സാധ്യതയുണ്ടന്ന് കണ്ടെത്തിയിട്ടുള്ള വ്യക്തികളിൽ ക്ഷയരോഗനിർണയം നടത്തും.

കൊറോണ വാക്‌സിനേഷൻ സെന്ററുകളിലും കൊറോണാനന്തര ചികിത്സാ ക്ലിനിക്കുകളിൽ എത്തുന്നവർക്കും ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളുള്ളവർക്കും ടിബിയുടേയും കൊറോണയുടേയും ദ്വിദിശ സ്‌ക്രീനിംഗ് നടത്തും.

ശ്വാസകോശത്തിൽ ക്ഷയരോഗം ബാധിച്ച രോഗികളുമായി സമ്പർക്കത്തിൽ കഴിയുന്ന 15 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും, മുതിർന്നവർക്കും ടെസ്റ്റ് ആൻഡ് ട്രീറ്റ് സമീപനത്തിലൂടെയുളള ഘട്ടംഘട്ടമായി ക്ഷയരോഗ പ്രതിരോധചികിത്സ നൽകും.

ആദിവാസി ഊരുകൾ, ജയിലുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, വൃദ്ധസദനങ്ങൾ ഇവ കേന്ദ്രീകരിച്ചും, അഗതികൾക്കും, പ്രവാസികൾക്കും, തീരപ്രദേശങ്ങളിലുള്ളവർക്കും, ക്ഷയരോഗ സംരക്ഷണ സംവിധാനങ്ങളും, തുടർസേവനങ്ങളും നൽകും.

ഇതുകൂടാതെ ടിബി ആരോഗ്യ സാഥി ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ആരോഗ്യ പ്രവർത്തകരെയും രോഗികളെയും, ചികിത്സാ സഹായകരെയും പൊതുജനങ്ങളെയും പഠിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

NEWS
Advertisment